തിരുവനന്തപുരം:നിയമന വാഗ്‌ദാനം നൽകി സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ചുള്ള കായികതാരങ്ങളുടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ആറാം ദിവസം. കായികമന്ത്രി അവകാശപ്പെടുന്ന നിയമനക്കണക്ക് പച്ചക്കള്ളമാണെന്ന് കായികതാരങ്ങൾ പറഞ്ഞു. Sports Quota Vacancy: തങ്ങൾക്ക് ഏതോ സംഘടനയുടെ പിൻബലം ഉണ്ടെന്ന മന്ത്രിയുടെ ആരോപണവും താരങ്ങൾ തള്ളി. നിയമനം ലഭിക്കുന്നതുവരെ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടരുമെന്നും ഇവർ പറഞ്ഞു.
Athletes Strike: 2010 - 14 കാലഘട്ടത്തിലെ കായിക താരങ്ങളാണ് വാഗ്‌ദാനം ചെയ്യപ്പെട്ട ജോലിക്കായി ഇപ്പോഴും സമരം തുടരുന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ അവസാന കാലത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തിൽ ജോലി വാഗ്‌ദാനം ചെയ്‌ത് തങ്ങളെ പറ്റിക്കുകയായിരുന്നുവെന്ന് കായികതാരങ്ങൾ ആരോപിച്ചു. കാര്യം കഴിയുമ്പോൾ തള്ളിക്കളയുന്ന നിലപാട് സർക്കാർ തിരുത്തണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു.