തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് നടന്ന ബ്രൂവറി ഇടപാടിൽ സത്യം പുറത്തുവരുന്നതു വരെ പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല. ഇത് സംബസിച്ച് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ തീരുമാനം സർക്കാരിനേറ്റ തിരിച്ചടിയാണ്. വൻ അഴിമതി മൂടി വയ്ക്കാനുള്ള ശ്രമമാണ് കോടതി ഇടപെടലിലൂടെ ഇല്ലാതായത്.
അതീവ രഹസ്യമായി നടന്ന വൻ അഴിമതിയാണ് ബ്രൂവറി സിസ്റ്റലറി ഇടപാടാണിത്. ഫയൽ പരിശോധിച്ചാൽ അഴിമതിക്ക് കൂട്ടുനിന്നവരെ കണ്ടെത്താൻ കഴിയും. ഊരും പേരുമില്ലാത്ത കമ്പനിക്കാണ് അന്നത്തെ വ്യവസായ വകുപ്പ് ഭൂമി അനുവദിച്ചത്- ചെന്നിത്തല ആരോപിച്ചു.