തിരുവനന്തപുരം: പല സർക്കാർ പരിപാടികളുടെയും മുഖ്യ ആസൂത്രകയായിരുന്ന സ്വപ്ന സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രിക്ക് പറയാനാവുമോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണടച്ച് പാലുകുടിക്കുകയായിരുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി രാജിവച്ച് സിബിഐ അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് - thiruvananthapuram
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
![മുഖ്യമന്ത്രി രാജിവച്ച് സിബിഐ അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് തിരുവനന്തപുരം മുഖ്യമന്ത്രി രാജി വയ്‌ക്കണം യുഡിഎഫ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെന്നിത്തല Ramesh Chennithala against Kerala CM gold smuggling Case Kerala pinarayi ramesh opposition minister thiruvananthapuram സ്വർണക്കടത്ത് കേസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7939941-294-7939941-1594192383445.jpg)
സ്വപ്ന സുരേഷ് ക്ഷണിച്ച സെമിനാറിൽ റാവീസ് ഹോട്ടലിൽ നാല് മണിക്കൂറാണ് മുഖ്യമന്ത്രി പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ക്ലീൻ ചിറ്റ് നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഈച്ച പോലും കയറാത്ത ഇരുമ്പ് മറയാണ്. അതിനകത്ത് കൊള്ളയും അഴിമതിയുമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
രാജ്യാന്തര സ്വർണക്കടത്തിലെ ശൃംഖല മുഖ്യമന്ത്രിയുടെ ഓഫീസാണ്. കഴിഞ്ഞ നാല് വർഷമായി ഈ സർക്കാർ കുറ്റവാളികളെ രക്ഷിക്കാൻ ചെയ്‌തിട്ടുള്ള കാര്യങ്ങൾ നാട്ടിൽ പാട്ടാണ്. ശിവശങ്കരനെയും സ്വപ്നയേയും മുഖ്യമന്ത്രി രക്ഷിക്കാൻ ശ്രമിക്കുകയാണ്. കേരള പൊലീസ് ഗുരുതര വീഴ്ച വരുത്തി. സ്വപ്നയുടെ നിയമനം ഏജൻസിയുടെ തലയിൽ വയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ച് നാളെ എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫ് ധർണ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.