കേരളം

kerala

ETV Bharat / state

രാഖി വധം; അഖിലിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി - രാഖി വധം

സംഭവത്തിൽ അഖിലിന്‍റെ മാതാപിതാക്കൾക്ക് പങ്കുണ്ടെന്നും, അവരെയും കസ്റ്റഡിയിൽ എടുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി

രാഖി വധം

By

Published : Jul 29, 2019, 4:17 PM IST

Updated : Jul 29, 2019, 5:46 PM IST

തിരുവനന്തപുരം: അമ്പൂരി തട്ടാൻമുക്കിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ ഒന്നാംപ്രതി അഖിലിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. രാവിലെ പത്തരയോടെ പൂവാർ സ്റ്റേഷനിൽ നിന്ന് കനത്ത സുരക്ഷയിലായിരുന്നു അഖിലിനെ അമ്പൂരിയിലെ സംഭവസ്ഥലത്ത് എത്തിച്ചത്.
പ്രതിയെ കൊണ്ടുവരുന്നു എന്ന വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് തട്ടാൻമുക്കിൽ തടിച്ചുകൂടിയത്.

രാഖി വധം; അഖിലിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

സംഭവത്തിൽ അഖിലിന്‍റെ മാതാപിതാക്കൾക്കും പങ്കുണ്ടെന്നും, അവരെയും കസ്റ്റഡിയിൽ എടുക്കണമെന്നും ആവശ്യപ്പെട്ട് ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തിയത് പൊലീസിന് തലവേദനയായി. രാഖിയെ കുഴിച്ചുമൂടിയ സംഭവം അഖിൽ പൊലീസിന് വിശദീകരിച്ചു നൽകി. തുടർന്ന് മൂന്നാം പ്രതി ആദർശിന്‍റെ വീട്ടില്‍ എത്തിച്ച് പൊലീസ് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. തെളിവെടുപ്പിന് ഫോറൻസിക് സംഘത്തിന്‍റെ സഹായവും പൊലീസ് തേടിയിരുന്നു. തുടർന്ന് അമ്പൂരി കൂമ്പിടിച്ച് കടവിൽ പ്രതികൾ ഒത്തുകൂടിയ സ്ഥലത്തും പൊലീസ് തെളിവെടുപ്പിന് കൊണ്ടുപോയി. എന്നാൽ ഇവിടെനിന്നും രാഖിയുടെ വസ്ത്രങ്ങളോ ബാഗോ പൊലീസിനു കണ്ടെടുക്കാൻ കഴിഞ്ഞില്ല.

താനുമായുള്ള വിവാഹം നടന്ന കാര്യം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന ഭീഷണിയാണ് കൊലയ്ക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് അഖിൽ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം കേസന്വേഷണത്തെ ബാധിക്കുന്നതിനാൽ സംഭവത്തെക്കുറിച്ച് കൂടുതൽ വിശദീകരിക്കാനാകില്ലെന്നും നാട്ടുകാർ ആരോപിക്കുന്ന പ്രതികളെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതായും നെയ്യാറ്റിൻകര ഡിവൈഎസ്‌പി അനിൽകുമാർ പറഞ്ഞു.
വൈദ്യ പരിശോധനകൾക്ക് ശേഷം പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.

Last Updated : Jul 29, 2019, 5:46 PM IST

ABOUT THE AUTHOR

...view details