കേരളം

kerala

ETV Bharat / state

12 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെറുതെ വിട്ടു, കോടതി ഉത്തരവ് ഒരു കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിനാല്‍ - തിരുവനന്തപുരം പോക്‌സോ കോടതി

പ്രതിക്കെതിരെ ആരോപിക്കുന്ന ഒരു കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കാരണത്താല്‍ തിരുവനന്തപുരം പോക്‌സോ കോടതിയുടെതാണ് ഉത്തരവ്.

Court News  pocso case trivandrum court verdict  pocso case trivandrum  court verdict  trivandrum  12 വയസുകാരിയെ പീഡിപ്പിച്ച കേസ്  പോക്‌സോ കേസ്  കോടതി വിധി  തിരുവനന്തപുരം പോക്‌സോ കോടതി
court

By

Published : May 20, 2023, 9:39 PM IST

Updated : May 21, 2023, 4:17 PM IST

തിരുവനന്തപുരം: 12 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെറുതെ വിട്ടു. വിചാരണ ഘട്ടങ്ങളിൽ പ്രതിക്കെതിരെ ആരോപിക്കുന്ന ഒരു കുറ്റങ്ങളും തെളിയിക്കുവാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന കാരണത്താലാണ് പ്രതിയെ വെറുതെ വിടുന്നത് എന്ന നിരീക്ഷണത്തോടെയാണ് കോടതി നടപടി. തിരുവനന്തപുരം പോക്‌സോ കോടതിയുടെതാണ് ഉത്തരവ്.

2021 നവംബർ 21 നാണ് സംഭവം. കുട്ടി നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മയുടെ വീട്ടിൽ വച്ച് രണ്ട് പ്രാവശ്യം പീഡിപ്പിച്ചു എന്നായിരുന്നു കുട്ടി ചൈൽഡ് ലൈനിൽ നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ നടന്നു എന്ന് പറയുന്ന സംഭവം അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് പറയുന്നത്. കുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്ന വീട്ടിൽ നിന്നും ഒഴിഞ്ഞ് മാറാൻ ആവശ്യപ്പെട്ടതിന് ശേഷം കുട്ടിയും കുടുംബവും കുട്ടിയുടെ അപ്പുപ്പന്‍റെ സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.

ഇവിടെ വച്ചായിരുന്നു കൊച്ചു ടി വി കണ്ടു കൊണ്ടിരുന്ന കുട്ടിയെ അമ്മാവനായ പ്രതി പീഡിപ്പിച്ചത് എന്നായിരുന്നു പൊലീസ് കേസ്. എന്നാൽ ആരോപണം തെളിയിക്കുവാൻ കഴിയുന്ന ഒരു തെളിവ് പോലും വിചാരണ വേളയിൽ കണ്ടെത്താൻ കഴിഞ്ഞില്ല. കുട്ടിയും കുടുംബവും താമസിക്കുന്ന അമ്മയുടെ വീട് തട്ടിയെടുക്കുവാനായി നൽകിയ കള്ള പരാതി എന്നായിരുന്നു പ്രതിയുടെ അഭിഭാഷകനായ എസ്.എം. നൗഫിയുടെ വാദം.

മാത്രവുമല്ല കേസിൽ ഒന്നാം സാക്ഷി അടക്കമുള്ള സാക്ഷികൾ കൂറുമാറിയില്ല എന്നതും ശ്രദ്ധേയമാണ് എന്നും പ്രതിഭാഗം വാദിച്ചു. കേസിൽ 22 സാക്ഷികളെയും, 22 രേഖകളും വിചാരണ സമയത്ത് പ്രോസിക്യൂഷൻ ഹാജരാക്കി.

Also Read:വിവാഹ വാഗ്‌ദാനം നൽകി പത്താം ക്ലാസ് വിദ്യാർഥിനിക്ക് നേരെ പീഡനം; യുവാവ് പിടിയിൽ

അടുത്തിടെ 13കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും, 50,000 രൂപ പിഴയും തിരുവനന്തപുരം അതിവേഗ കോടതി വിധിച്ചിരുന്നു. പോക്‌സോ കേസില്‍ പാങ്ങോട് ഭരതന്നൂര്‍ സ്വദേശി ഷിബിനെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്നും പിഴ തുക ലഭിച്ചാല്‍ കുട്ടിക്ക് നല്‍കണമെന്നും ജഡ്‌ജി ആജ്‌ സുദര്‍ശന്‍റെ ഉത്തരവില്‍ പറയുന്നു.

2018ലായിരുന്നു കേസിന് ആസ്‌പദമായ സംഭവം നടന്നത്. കുട്ടിയുടെ വീടിനടുത്ത് കിണര്‍ കുഴിക്കാനെത്തിയ പ്രതി കുടിവെളളം ആവശ്യപ്പെട്ട് പലതവണ കുട്ടിയുടെ വീട്ടില്‍ പോയിരുന്നു. സംഭവ ദിവസം വീട്ടില്‍ ആരുമില്ലെന്നറിഞ്ഞ പ്രതി അവിടെ അതിക്രമിച്ച് കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം കുട്ടി വീട്ടില്‍ പറഞ്ഞിരുന്നില്ല, തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷം ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചികിത്സക്കായി ഡോക്‌ടറെ കണ്ടപ്പോഴാണ് സംഭവത്തെ കുറിച്ച് കുട്ടി തുറന്ന് പറഞ്ഞത്. പിന്നാലെ പാലോട് പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ 15 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്‌തരിച്ചത്. 18 രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്‌തു.

Also Read:19കാരിയെ കുത്തിക്കൊന്ന് പിതാവ്; സംഭവം അമ്മയ്‌ക്കെതിരായ ആക്രമണം തടയുന്നതിനിടെ

Last Updated : May 21, 2023, 4:17 PM IST

ABOUT THE AUTHOR

...view details