തിരുവനന്തപുരം: നേപ്പാളിലെ റിസോർട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയ ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്‍റെയും ഭാര്യ ശരണ്യയുടേയും മൂന്ന് മക്കളുടേയും മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു . രാത്രി 12.45 ഓടെ എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. കാഠ്‌മണ്ഡുവിൽ നിന്നും ഡൽഹിയിൽ എത്തിച്ച മൃതദേഹം കൊച്ചി വഴി തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. മൃതദേഹങ്ങൾ ജില്ലാ കലക്ടർ ഗോപാലകൃഷ്‌ണൻ, മേയർ ശ്രീകുമാർ, എം. വിൻസന്‍റ് എം.എൽ.എ, അടുത്ത ബന്ധുക്കൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
നേപ്പാൾ അപകട മരണം; മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്‍റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു. രാവിലെ ഏഴ് മണിയോടെ മൃതദേഹം വിലാപയാത്രയായി മെഡിക്കൽ കോളജിൽ നിന്ന് പ്രവീണിന്‍റെ വസതിയിൽ എത്തിക്കും
Published : Jan 24, 2020, 1:31 AM IST
Published : Jan 24, 2020, 1:31 AM IST
|Updated : Jan 24, 2020, 2:09 AM IST
നേപ്പാൾ ദുരന്തം: പ്രവീണിന്‍റെയും കുടുംബത്തിന്‍റെയും മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രാവിലെ ഏഴ് മണിയോടെ മൃതദേഹം വിലാപയാത്രയായി മെഡിക്കൽ കോളജിൽ നിന്ന് പ്രവീണിന്‍റെ ചെങ്കോട്ടുകോണത്തെ വസതിയിൽ എത്തിക്കും. പിന്നീട് പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹങ്ങൾ സംസ്‌ക്കരിക്കും.
Last Updated : Jan 24, 2020, 2:09 AM IST
TAGGED:
nepal death trivandrum