കേരളം

kerala

ETV Bharat / state

Nadikalil Sundari Yamuna : ഓൺലൈൻ ആക്രമണങ്ങൾ വകവയ്ക്കാതെ ജനം സിനിമ ഏറ്റെടുത്തു ; 'നദികളിൽ സുന്ദരി യമുന'യുടെ അണിയറപ്രവർത്തകർ പറയുന്നു - ധ്യാന്‍ ശ്രീനിവാസന്‍

Nirmal Palazhy About His Character തിരക്കഥ വായിച്ചപ്പോൾ തന്നെ മെമ്പര്‍ സുധാകരന്‍റെ വേഷം തനിക്ക് ചെയ്യണമെന്ന് തോന്നിയെന്നും അത് കരഞ്ഞുകാലുപിടിച്ച് വാങ്ങിയതാണെന്നും നിർമൽ പാലാഴി

nadikalil sundari yamuna  Nirmal Palazhy  nadikalil sundari yamuna crew members  Vellam  dyan sreenivasan  നദികളിൽ സുന്ദരി യമുന  നിർമൽ പാലാഴി  വെള്ളം  ധ്യാന്‍ ശ്രീനിവാസന്‍  അജു വര്‍ഗീസ്
Nadikalil Sundari Yamuna Crew Members Press Meet

By ETV Bharat Kerala Team

Published : Sep 20, 2023, 10:53 PM IST

നദികളില്‍ സുന്ദരി യമുന അണിയറ പ്രവര്‍ത്തകരുടെ വാര്‍ത്താസമ്മേളനം

തിരുവനന്തപുരം : സ്ക്രീനിൽ താൻ വരുമ്പോൾ കയ്യടിക്കാൻ ആളെ കൂട്ടി പോയിട്ടുണ്ടെന്ന് നടൻ നിർമൽ പാലാഴി (Nirmal Palazhy). സിനിമ നടൻ എന്ന നിലയിൽ സ്വയം അടയാളപ്പെടുത്താൻ തനിക്ക് അവസരം ലഭിച്ച സിനിമയാണ് ഇത്. തിരക്കഥ വായിച്ചപ്പോൾ തന്നെ മെമ്പര്‍ സുധാകരന്‍റെ വേഷം തനിക്ക് ചെയ്യണമെന്ന് തോന്നിയെന്നും അത് കരഞ്ഞുകാലുപിടിച്ച് വാങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. 'നദികളിൽ സുന്ദരി യമുന'(Nadikalil Sundari Yamuna) എന്ന സിനിമയുടെ പ്രചാരണാർഥം തിരുവനന്തപുരം കേസരി ഹാളിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ചില യൂട്യൂബർമാർ കേക്ക് മുറിക്കുന്ന ലാഘവത്തോടെ മോശം വാക്കുകൾ പറയുന്നു. പക്ഷേ ജനങ്ങൾ സ്വയം ചിത്രം ഏറ്റെടുത്തു. വർഷങ്ങളായി സിനിമയ്ക്ക് പോകാത്ത എന്‍റെ അമ്മയെ കൂട്ടി കാണാൻ കഴിഞ്ഞ പടമാണ്. നല്ലൊരു കുടുംബ ചിത്രമാണ് 'നദികളിൽ സുന്ദരി യമുന'യെന്നും അദ്ദേഹം പറഞ്ഞു.

ഓൺലൈൻ അക്രമണങ്ങൾ വക വയ്ക്കാതെ ജനങ്ങൾ സിനിമയെ ഏറ്റെടുത്തുവെന്ന് അണിയറപ്രവർത്തകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിനിമ പുറത്തിറങ്ങി രണ്ട് ദിവസത്തിനുള്ളിൽ ചില ഓൺലൈൻ മാധ്യമങ്ങൾ റിവ്യൂ പറയുന്നു. ഇത്തരം റിവ്യൂകൾ കണ്ടുമാത്രം സിനിമ കാണാൻ തിയേറ്ററിലേക്ക് പോകുന്നവരുണ്ട്. സിനിമ ഇറങ്ങി എട്ട് ദിവസങ്ങൾക്ക് ശേഷമൊക്കെ റിവ്യൂ പറഞ്ഞാൽ സിനിമയെ ഇത് ബാധിക്കില്ല.

ഇത്തരത്തിൽ ദിവസങ്ങൾക്കുശേഷം റിവ്യൂ പറയുന്നത് ഓൺലൈൻ മാധ്യമങ്ങളുടെ സ്വീകാര്യതയെയും ബാധിക്കുന്നില്ലെന്നും സിനിമയിൽ പ്രധാന കഥാപാത്രമായി എത്തിയ അനീഷ് ഗോപാൽ പറഞ്ഞു. വലിയ അവകാശ വാദങ്ങൾ ഇല്ലാതെ വന്ന സിനിമയാണ്. കുറച്ച് കഥാപാത്രങ്ങളെ ഉപയോഗിച്ച് ചെയ്തൊരു സിനിമ. സിനിമയ്ക്ക് നേരെ ഉണ്ടാകുന്ന അക്രമണങ്ങൾ കാരണം കുഞ്ഞുസിനിമകൾ ഇല്ലാതായികൊണ്ടിരിക്കുന്ന സാഹചര്യമാണെന്ന് സിനിമയുടെ നിർമാതാക്കളിൽ ഒരാളായ മുരളിയും പറഞ്ഞു.

തന്‍റെ സ്വന്തം ജീവിതം ആസ്‌പദമാക്കിയ 'വെള്ളം' സിനിമയ്ക്ക്‌ ശേഷമാണ് 'നദികളിൽ സുന്ദരി യമുന' എന്ന ചിത്രം നിർമ്മിക്കുന്നത്. 'വെള്ളം' (Vellam) സിനിമയിലേക്ക് ചെന്നെത്തുകയായിരുന്നു. എന്നാൽ 'നദികളിൽ സുന്ദരി യമുന' ഇഷ്‌ടപ്പെട്ട് ചെയ്‌ത സിനിമയാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു വർഷത്തോളമെടുത്താണ് സിനിമ തയ്യാറാക്കിയത്. ജനങ്ങൾ രണ്ട് കൈയും നീട്ടി സിനിമയെ സ്വീകരിച്ചു. മോശം റിവ്യൂവും വരുന്നുണ്ട്. സിനിമയെ തകർക്കാൻ ആളുകൾ ശ്രമിക്കുന്നുണ്ട്. അടുത്ത വെള്ളിയാഴ്‌ച മുതൽ കൂടുതൽ തിയേറ്ററിൽ പടം വരുന്നുണ്ടെന്നും ഭാഷ പ്രശ്‌നം കാരണം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ സിനിമ ഓടുമോ എന്ന് ആശങ്ക ഉണ്ടായിരുന്നുവെന്നും അവിടെയും ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്നും നിർമാതാവ് മുരളി പറഞ്ഞു.

തിയേറ്ററുകളിൽ പൊട്ടിച്ചിരി പടർത്തിയ നവ വധു ഇഎംസിന്‍റെയും എകെജിയുടെയും ചിത്രത്തിൽ കുറി തൊടുന്ന സീനിന് വലിയ അംഗീകാരം ലഭിച്ചുവെന്ന് ചിത്രത്തിന്‍റെ സംവിധായകൻ വിജേഷ് പനത്തൂർ പറഞ്ഞു. കൂർഗിൽ നിന്ന് വന്ന പെൺകുട്ടിക്ക് ബഹുമാനമുള്ളത് കൊണ്ടാണ് ഇഎംഎസ്, എകെജി എന്നിവർക്ക് കുറി ഇട്ടത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇപ്പോഴത്തെ തലമുറയിലെ പലർക്കും ഇവരെ അറിയില്ല.

ബഹുമാനം കൊണ്ട് കുറി തൊടുന്നതാണ്. രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details