സർക്കാരിനെ രക്ഷിക്കാൻ കോടിയേരി വർഗീയത പറയുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
മതനിരപേക്ഷതയെ തകർക്കുന്ന അപകടകരമായ നീക്കമാണ് സി പി എം നടത്തുന്നതെന്നും മുല്ലപ്പള്ളി
തിരുവനന്തപുരം: സർക്കാരിന്‍റെ മുഖം രക്ഷിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വർഗീയത പറയുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മതനിരപേക്ഷതയെ തകർക്കുന്ന അപകടകരമായ നീക്കമാണ് സി പി എം നടത്തുന്നത്. സർക്കാരിനെതിരെ കോൺഗ്രസ് നടത്തുന്ന സമരങ്ങൾക്ക് ജനപിന്തുണ കിട്ടുന്നതിന്‍റെ അങ്കലാപ്പിലാണ് കോടിയേരി പിച്ചും പേയും വിളിച്ചു പറയുന്നതെന്നും പരിശുദ്ധ മത ഗ്രന്ഥത്തെ രാഷ്‌ട്രീയ ദുഷ്‌ട്ടലാക്കോടെ ഉപയോഗിക്കുന്ന സി പി എം തന്ത്രം തീക്കൊള്ളികൊണ്ട് തല ചൊറിയുന്നത്തിന് തുല്യമാണെന്നും മുല്ലപ്പള്ളി പ്രസ്‌താവനയിൽ പറഞ്ഞു.