തിരുവനന്തപുരം :നെയ്യാറ്റിൻകര വെള്ളറടയിൽ അമ്മയും മക്കളും വിഷംകഴിച്ച് പൊലീസ് സ്റ്റേഷനിൽ എത്തി. തിരുനന്തിക്കര സ്വദേശി ഉദയറാണി (26) മക്കളായ അശ്വമിത്ത് (6) അക്ഷിക (4) എന്നിവരാണ് വിഷംകഴിച്ചെത്തിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മൂവരെയും സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്ന് (09.04.2022) ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് : മേക്കാമണ്ഡപം സ്വദേശി മണികണ്‌ഠന്‍റെ ഭാര്യയായ ഉദയറാണി കുട്ടികളെയും കൂട്ടി ഒരു വർഷം മുമ്പ് തക്കല സ്വദേശിയും ഹിറ്റാച്ചി ഡ്രൈവറുമായ സുമൻ എന്നയാളോടൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു. തുടർന്ന് വെള്ളറട ആനപ്പാറയിൽ ഇവർ വാടകയ്ക്ക് താമസിക്കാൻ തുടങ്ങി. ഒരു മാസം മുമ്പ് സുമന്‍റെ അനുവാദത്തോടുകൂടി ഉദയറാണി സ്വന്തം വീട്ടിലേക്ക് പോയെങ്കിലും
ഇയാള്‍ തന്നെ ഒഴിവാക്കുന്നു എന്ന് തോന്നി ആനപ്പാറയിലെ താമസസ്ഥലത്തേക്ക് തിരികെയെത്തി. എന്നാൽ സുമൻ ഇവരെ സ്വീകരിക്കാൻ തയാറായില്ല.
ALSO READ: തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് ആറംഗ സംഘം, ജീവനക്കാരെ മര്‍ദിച്ചു