കേരളം

kerala

ETV Bharat / state

Kerala Assembly| 'ഭരണപക്ഷം ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു'; പ്രസംഗത്തില്‍ ഇടപെട്ട സ്‌പീക്കറുടെ നടപടിയില്‍ മാത്യു കുഴല്‍നാടന്‍ - ഭൂപതിവ് ചട്ട ഭേദഗതി

ഭൂപതിവ് ചട്ട ഭേദഗതി ബില്ലിന് മേൽ ചർച്ച നടക്കുമ്പോഴാണ് മാത്യു കുഴൽനാടന്‍റെ പ്രസംഗം സ്‌പീക്കർ ഇടപെട്ട് അവസാനിപ്പിച്ചത്

Kerala Assembly  Mathew Kuzhalnadan  Mathew Kuzhalnadan response  Speaker interruption  Latest News  Congress MLA  Legislative Assembly  ഭരണപക്ഷം ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു  പ്രസംഗത്തില്‍ ഇടപെട്ട സ്‌പീക്കറുടെ നടപടി  മാത്യു കുഴല്‍നാടന്‍  മാത്യു  ഭൂപതിവ് ചട്ട ഭേദഗതി  സ്‌പീക്കർ
'ഭരണപക്ഷം ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു'; പ്രസംഗത്തില്‍ ഇടപെട്ട സ്‌പീക്കറുടെ നടപടിയില്‍ മാത്യു കുഴല്‍നാടന്‍

By

Published : Aug 10, 2023, 9:08 PM IST

മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട്

തിരുവനന്തപുരം: അപ്രതീക്ഷിതവും നിർഭാഗ്യകരവുമായ സംഭവമാണ് ഇന്ന് നിയമസഭയിൽ നടന്നതെന്നും ഭരണപക്ഷം ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവെന്നും വിമര്‍ശിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. ഭൂപതിവ് ചട്ട ഭേദഗതി ബില്ലിന് മേൽ ചർച്ച നടക്കുമ്പോൾ മാത്യു കുഴൽനാടന്‍റെ പ്രസംഗം സ്‌പീക്കർ തടസപ്പെടുത്തിയതിന് പിന്നാലെ സഭ ബഹിഷ്‌കരിച്ച് പുറത്തേക്കുവന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംഭവം ഇങ്ങനെ:ബില്ലിനുമേൽ ചർച്ച നടക്കുമ്പോൾ ബില്ലിന്‍റെ നടപടിക്രമങ്ങളിൽ അഴിമതിക്കുള്ള സാധ്യതയുണ്ടാകരുതെന്നും ഇന്നത്തെ കാലത്ത് അഴിമതി വ്യത്യസ്‌തമായ രീതികളിലാണ് നടക്കുന്നതെന്നും ഈ അടുത്തകാലത്ത് ഇൻകം ടാക്‌സ് ബോർഡിന്‍റെ ഒരു തീരുമാനം വന്നുവെന്നും പറയവെയാണ് സ്‌പീക്കർ പ്രസംഗത്തിൽ ഇടപെട്ടത്. നിയമസഭയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തേതാണ് ഇത്തരം സംഭവമെന്നും ഇന്നലെ കേരളം കേട്ട വലിയ വാർത്തയിൽ ശ്രദ്ധ ക്ഷണിച്ചപ്പോൾ തന്നെ പ്രസംഗത്തെ തടസപ്പെടുത്തിയെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കോഴി കട്ടവൻ തലയിൽ തൂവൽ തപ്പുന്നത് പോലെയാണ് തന്‍റെ പ്രസംഗം തടസപ്പെടുത്തിയ നടപടിയെന്നും അദ്ദേഹം പരിഹസിച്ചു.

ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിച്ചില്ല. ആരുടെയും മകളുടെയോ മകന്‍റെയോ പേര് പറഞ്ഞിട്ടില്ല. ചട്ടവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്നും എന്നാൽ സ്‌പീക്കർ ആ കാരണം പറഞ്ഞ് തന്‍റെ പ്രസംഗത്തെ തടസപ്പെടുത്തിയെന്ന് മാത്യു കുഴല്‍നാടന്‍ വിമര്‍ശനമുന്നയിച്ചു. എന്‍റെ ജനാധിപത്യ അവകാശങ്ങൾ ഹനിക്കപ്പെട്ടിരിക്കുകയായിരുന്നു ഇവിടെയെന്നും മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി. അവകാശലംഘനം അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകുമെന്നും ഈ വിഷയം ഞങ്ങൾ ഉയർത്തിക്കൊണ്ടേയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സഭയില്‍ ചര്‍ച്ചയാക്കാതെ പ്രതിപക്ഷം: പ്രതിപക്ഷാംഗങ്ങൾ രാവിലത്തെ സെക്ഷന് ശേഷം സഭയ്ക്ക് പുറത്ത് വിവിധ പരിപാടികളിലായിരുന്നുവെന്നും ചട്ട വിരുദ്ധമായി ആർക്കെതിരെയും മാത്യു കുഴൽനാടൻ ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് എംഎൽഎ പ്രതികരിച്ചു. പാർലമെന്‍റിൽ അമിത് ഷായും മോദിയും ചെയ്യുന്നതാണ് ഇവിടെയും നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വീണ വിജയനെതിരെ ആദായ നികുതി വകുപ്പ് കണ്ടെത്തിയ നിയമലംഘനം പുറത്തുവന്നിട്ടും സഭയിൽ പ്രതിപക്ഷം വിഷയം ഉന്നയിച്ചിരുന്നില്ല. ചട്ടപ്രകാരം സഭയിൽ വീണ വിജയനെതിരെ അടിയന്തര പ്രമേയം കൊണ്ടുവരാൻ സാധിക്കില്ലെന്നും അതിനാലാണ് വിഷയം സഭയിൽ ഉന്നയിക്കാത്തതെന്നും വി.ഡി സതീശന്‍ രാവിലെ തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തുടർന്ന് ഉച്ചയ്ക്ക് ശേഷം ബില്ലുകൾ അവതരിപ്പിക്കുമ്പോഴാണ് മാത്യു കുഴൽനാടൻ വിഷയം പരോക്ഷമായി പരാമർശിച്ചത്. ഉടനെ സ്‌പീക്കർ ഇടപെടുകയും മാത്യു കുഴൽനാടന്‍റെ മൈക്ക് ഓഫ് ചെയ്‌ത് മാധ്യമങ്ങളിൽ നിന്നും റൂളിങ്ങിന്‍റെ ഭാഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

Also read: 'വീണ വിജയനെതിരായ മാസപ്പടി ആരോപണങ്ങളില്‍ വസ്‌തുതയില്ല'; പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണ്ടുള്ള ഗൂഢാലോചനയെന്ന് സിപിഎം

അതേസമയംമാസപ്പടി വിവാദത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ മറുപടിയുമായി രംഗത്തെത്തിയിരുന്നു. കൺസള്‍ട്ടന്‍റ് എന്ന നിലയിലാണ് വീണ പണം വാങ്ങിയതെന്നും എന്ത് സർവീസാണ് നൽകിയതെന്ന് കമ്പനിയാണ് പറയേണ്ടതെന്നുമായിരുന്നു ഇപി ജയരാജന്‍റെ പ്രതികരണം. എത്ര കേന്ദ്ര മന്ത്രിമാരുടെ മക്കൾ കൺസൾട്ടൻസി നടത്തുന്നുണ്ടെന്നും ഇപി ജയരാജന്‍ മാധ്യമങ്ങളോടായി ചോദിച്ചു.

ശത്രുത വച്ച് അടിസ്ഥാനരഹിത ആരോപണമാണ് ഉന്നയിക്കുന്നതെന്നും ജനങ്ങളിൽ സംശയം ഉണ്ടാക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ വൈരാഗ്യം കാരണം മക്കളെ വ്യക്തിഹത്യ ചെയ്യുകയാണെന്നും ഇത് നല്ല ശീലമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതില്‍ നിന്നും മാധ്യമങ്ങൾ പിന്മാറണമെന്നും രാഷ്ട്രീയ വിരോധം തീർക്കാൻ കുടുംബത്തെ ഉപയോഗിക്കരുതെന്നും മറ്റുള്ളവർ പണം വാങ്ങിയോ എന്നത് വേറെ കാര്യമാണെന്നും അത് പറയേണ്ടത് അവരാണെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details