കേരളം

kerala

ETV Bharat / state

നോട്ട് നിരോധം: സാമ്പത്തിക ആഘാതത്തെ കുറിച്ച് പരിശോധിക്കാത്തത് പ്രതിഷേധാര്‍ഹമെന്ന് എം വി ഗോവിന്ദന്‍ - cpim on sc judgment on demonetisation

നോട്ട് നിരോധനത്തിലെ സുപ്രീം കോടതി വിധി ഒരു തരത്തിലും കേന്ദ്ര സര്‍ക്കാറിന്‍റെ നടപടിയെ അംഗീകരിക്കുന്നതല്ലെന്ന് സിപിഎം മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി

M V Govindan on SC verdict on demonetisation  നോട്ട് നിരോധനത്തിലെ സുപ്രീംകോടതി വിധി  സിപിഎം സംസ്ഥാന സെക്രട്ടറി  സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  cpim on sc judgment on demonetisation  M V Govindan Deshabhimani article demonetisation
എംവി ഗോവിന്ദന്‍

By

Published : Jan 5, 2023, 10:26 AM IST

തിരുവനന്തപുരം:നോട്ട് അസാധുവാക്കൽ വിഷയം സിപിഎം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവിച്ചതുപോലെ മോദി സർക്കാരിന്‍റെ നടപടിയെ ഒരു തരത്തിലും അനുകൂലിക്കുന്നതല്ല സുപ്രീംകോടതി വിധിന്യായമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നോട്ട് അസാധുവാക്കാനുള്ള തീരുമാനമെടുക്കാൻ കേന്ദ്രത്തിന് അവകാശമുണ്ടെന്ന് മാത്രമാണ് ഭൂരിപക്ഷ വിധിന്യായം പറഞ്ഞത്. എന്നാൽ, ഈ നടപടിപോലും നിയമവിരുദ്ധമാണെന്നാണ് വിയോജന വിധി പറഞ്ഞതെന്നും എം വി ഗോവിന്ദൻ പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.

നോട്ട് നിരോധനം ഭരണഘടനാപരമായാണോ എന്നതില്‍, നോട്ട് അസാധുവാക്കല്‍ നടപടിക്ക് തുടക്കം കുറിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്നായിരുന്നു ജസ്റ്റിസ് ബി വി നാഗരത്‌നയുടെ വിധിയില്‍ പറഞ്ഞത്. ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ അധികാരം റിസര്‍വ് ബാങ്കിനാണ്. നോട്ട് നിരോധനം നിയമനിര്‍മ്മാണത്തിലൂടെ നടപ്പാക്കേണ്ടിയിരുന്നതാണ്.

നിയമം പാലിച്ചായിരുന്നു നടപടികള്‍ മുന്നോട്ട് പോകേണ്ടിയിരുന്നതെന്നും ജസ്റ്റിസ് നാഗരത്‌നയുടെ ന്യൂനപക്ഷ വിധിയില്‍ പറയുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് എം വി ഗോവിന്ദന്‍റെ പ്രതികരണം. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലക്ഷ്യങ്ങൾ നിറവേറ്റിയോ, അതുണ്ടാക്കിയ മാനുഷിക ആഘാതം എത്ര ആഴത്തിൽ ഉള്ളതാണെന്നോ പരിശോധിക്കാൻ വിസമ്മതിച്ച പരമോന്നത നീതിപീഠം, എക്‌സിക്യൂട്ടീവ് കൈക്കൊണ്ട തീരുമാനം നിയമവിരുദ്ധമാണോ എന്ന പരിശോധന മാത്രമാണ് നടത്തിയത്. ഈ പരിശോധനയിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാലുപേർ സർക്കാർ നിയമലംഘനം നടത്തിയിട്ടില്ലെന്ന് വിധിച്ചപ്പോൾ വിയോജന വിധിയെഴുതിയ ജസ്റ്റിസ് ബി വി നാഗരത്‌ന നോട്ട് അസാധുവാക്കൽ നടപടി നിയമവിരുദ്ധമാണെന്ന് വിധിച്ചു.

സുപ്രീംകോടതിക്ക് വിമര്‍ശനം:നോട്ട് അസാധുവാക്കൽ നടപടി സൃഷ്‌ടിച്ച സാമ്പത്തിക ആഘാതത്തെക്കുറിച്ചും മനുഷ്യരുടെ കഷ്‌ടാപ്പാടിനെക്കുറിച്ചും കോടതി പരിശോധിക്കാത്തത്‌ പ്രതിഷേധാർഹമാണ്. രാജ്യത്ത് വിതരണത്തിലുള്ള കറൻസിയുടെ 86 ശതമാനവും നിരോധിക്കുമ്പോൾ അതുണ്ടാക്കുന്ന ദുരന്തത്തെക്കുറിച്ച് ചിന്തിക്കാനോ ഗവൺമെന്‍റ് നടപടിയെ വിമർശനാത്മകമായി പരിശോധിക്കാനോ കഴിയാത്തവിധം ജുഡീഷ്യറി അധഃപതിച്ചു പോയോ എന്ന സംശയം പല കോണുകളിൽനിന്നും ഉയരുകയാണ്.

ഭീകരപ്രവർത്തനം തടയാനെന്ന പേരിലാണ്‌ നോട്ടുനിരോധനം കൊണ്ടുവന്നത്‌. കഴിഞ്ഞ ആറു വർഷത്തിനകം 269 ഭീകരാക്രമണത്തിലായി കൊല്ലപ്പെട്ടത് 1,240 പേരാണ്. നവംബർ എട്ടിന്‌ അസാധുവാക്കിയ 1,000, 500 രൂപ നോട്ടുകളുടെ മൂല്യം 15.41 ലക്ഷം കോടി രൂപയായിരുന്നു. ഇതിൽ 15.31 ലക്ഷം കോടി രൂപയും തിരിച്ചെത്തി.

അതായത്, 99.3 ശതമാനം നോട്ടും തിരിച്ചെത്തിയെന്ന്‌ ഒമ്പതു മാസത്തിനുശേഷം ആർബിഐതന്നെ പ്രസിദ്ധീകരിച്ച കണക്ക്‌ വ്യക്തമാക്കി. അതായത്, ഒരു ശതമാനം കള്ളപ്പണംപോലും തിരിച്ചു പിടിക്കാനായില്ല. 2,000 രൂപയുടെ നോട്ടുകൾ ഇറക്കിയതും ഇലക്‌ടറൽ ബോണ്ടുകൾ ആരംഭിച്ചതും കള്ളപ്പണത്തെ പ്രോത്സാഹിപ്പിക്കാനായിരുന്നില്ലേ എന്ന ചോദ്യവും ഉയരുന്ന ഘട്ടമാണിതെന്നും എംവി ഗോവിന്ദൻ ലേഖനത്തിൽ വ്യക്തമാക്കി.

ABOUT THE AUTHOR

...view details