കേരളം

kerala

By

Published : Nov 30, 2022, 7:14 PM IST

ETV Bharat / state

വിഴിഞ്ഞം സമരം; തീവ്രവാദ സാന്നിധ്യം ആരോപിച്ച് പ്രതിഷേധത്തെ തകര്‍ക്കാന്‍ സര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ സുധാകരന്‍

സംഘര്‍ഷത്തിന് പിന്നില്‍ നിരോധിത സംഘടനകളുടെ ഭാഗമായിരുന്നവരുടെ സാന്നിധ്യം ഉണ്ടെന്നും അതു സംബന്ധിച്ച് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ലഭിച്ചെന്നും മാധ്യമവാര്‍ത്തകൾ പുറത്ത് വന്നിട്ടുണ്ടെന്ന് കെ സുധാകരന്‍ പറഞ്ഞു.

kpcc president  k sudhakaran  vizhinjam port protest  vizhinjam port protest terrorism activity  cm pinarayi vijayan  latest news in trivandrum  latest news today  vizhinjam port protest latest updates  വിഴിഞ്ഞം സമരം  തീവ്രവാദ സാന്നിധ്യം ആരോപിച്ച്  പ്രതിഷേധത്തെ തകര്‍ക്കാന്‍ സര്‍ക്കാന്‍  കെ സുധാകരന്‍  മുഖ്യമന്ത്രി  കെപിസിസി പ്രസിഡന്‍റ്  തീവ്ര ഹൈന്ദവ സംഘടനകളും  കെടി ജലീല്‍  വിഴിഞ്ഞം തുറമുഖ സമരം  മത്സ്യതൊഴിലാളികളുടെ സമരം  വിഴിഞ്ഞം സമരം ഏറ്റവും പുതിയ വാര്‍ത്ത  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
വിഴിഞ്ഞം സമരം; തീവ്രവാദ സാന്നിധ്യം ആരോപിച്ച് പ്രതിഷേധത്തെ തകര്‍ക്കാന്‍ സര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ സുധാകരന്‍

തിരുവനന്തപുരം:തീവ്രവാദ സാന്നിധ്യം ആരോപിച്ച് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തെ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. സംഘര്‍ഷത്തിന് പിന്നില്‍ നിരോധിത സംഘടനകളുടെ ഭാഗമായിരുന്നവരുടെ സാന്നിധ്യം ഉണ്ടെന്നും അതു സംബന്ധിച്ച് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ലഭിച്ചെന്നും മാധ്യമവാര്‍ത്തകൾ പുറത്ത് വന്നിട്ടുണ്ട്. ഇതുസംബന്ധിച്ച നിജസ്ഥിതി മുഖ്യമന്ത്രി പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അത് സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. സംഘര്‍ഷത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെടുത്തി ഇത്തരം അഭ്യൂഹങ്ങള്‍ അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെങ്കില്‍ അത് നിഷേധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സൗഹൃദ അന്തരീക്ഷം നിലനിര്‍ത്താന്‍ അതാണ് അഭികാമ്യമെന്നും സുധാകരന്‍ പ്രസ്‌താവനയിൽ വ്യക്തമാക്കി.

തെളിവുകളുടെ അഭാവത്തില്‍ മത്സ്യത്തൊഴിലാളി സമൂഹത്തെ ഒന്നാകെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്നത് ശരിയല്ല. പ്രശ്‌ന പരിഹാരം കാണുന്നതിന് പകരം പ്രകോപന ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്നത് ഒട്ടും ഗുണകരമല്ല. പ്രശ്‌നം വഷളാക്കുന്ന പ്രസ്‌താവനകളാണ് മന്ത്രിമാരും കെ.ടി.ജലീല്‍ എംഎല്‍എയും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വേലിതന്നെ വിളവു തിന്നുന്നതിന് തുല്യമാണിത്. തീവ്ര ഹൈന്ദവ സംഘടനകളും വിഴിഞ്ഞം സംഘര്‍ഷത്തിന്‍റെ പേരില്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ട്. അത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുതെന്നും സംഘര്‍ഷം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരിക്കാത്തതും ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കാത്തതും ദുരൂഹമാണെന്നും സുധാകരന്‍ ആരോപിച്ചു.

ABOUT THE AUTHOR

...view details