തിരുവനന്തപുരം:കൊടകര കുഴൽ പണക്കേസിൽ നിയമസഭയിൽ ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. കേസ് ഒത്തുതീർക്കാൻ പല ശ്രമവും നടന്നുവെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്‌താവനയിൽ സഭയിൽ അൽപ സമയം ബഹളത്തിനിടയാക്കി. ബിജെപി നേതൃത്വത്തെ കുറിച്ച് പറയാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും കേസ് അന്വേഷണം എന്തുകൊണ്ട് ഇൻകം ടാക്സിനോ, ഇഡിക്കോ നൽകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു.
കൊടകര കുഴൽപ്പണക്കേസ്; ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും - Opposition leader news
കേസ് ഒത്തുതീർക്കാൻ പല ശ്രമവും നടന്നുവെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്‌താവനയിൽ സഭയിൽ അൽപ സമയം ബഹളത്തിനിടയാക്കി
![കൊടകര കുഴൽപ്പണക്കേസ്; ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കൊടകര കൊടകര കുഴൽപ്പണക്കേസ് വാർത്ത പ്രതിപക്ഷ നേതാവ് വാർത്ത കൊടകര കുഴൽപ്പണക്കേസ് നിയമസഭ വാർത്ത നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശൻ, മുഖ്യമന്ത്രി സഭയിൽ വി.ഡി സതീശൻ നിയമസഭയിൽ അസംബ്ലിയിൽ ചർച്ച അടിയന്തര പ്രമേയം കൊടകര കേസ് ചർച്ച ചെയ്യണം വി ഡി സതീശൻ സഭയിൽ വാർത്ത കൊടകര വാർത്ത kodakara kodakara black money case kodakara black money case news kodakara case in assembly kodakara case lalest news kodakara black money news kodakara case news Pinarayi vijayan assembly news Pinarayi vijayan news Opposition leader news CM news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12045915-thumbnail-3x2-pa.jpg)
കൊടകര കുഴൽപ്പണക്കേസ്; ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നും നിലവിൽ കേസ് ശരിയായ രീതിയിലല്ല നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം ഒത്തുതീർപ്പ് വിദഗ്‌ധർ ആരാണെന്ന് നന്നായി അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചു.
കൊടകര കുഴൽ പണക്കേസ്; ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
കൊടകര കുഴൽ പണക്കേസ്; ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
തൊഗാഡിയക്കെതിരായ കേസ് പിൻവലിച്ചത് നമ്മൾ ആണോ എന്നും എം.ജി കോളജിൽ അക്രമം നടത്തിയ ആർഎസ്എസുകാരെ രക്ഷിച്ചത് ആരാണെന്നും മുഖ്യമന്ത്രി ചോദിച്ചു. ഒത്തുതീർപ്പിന്‍റെ പട്ടം തങ്ങൾക്ക് വേണ്ടെന്നും അത് സ്വയം ചാർത്തിയാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊടകര കുഴൽപ്പണക്കേസ്; ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
Last Updated : Jun 7, 2021, 4:15 PM IST