തിരുവനന്തപുരം :രണ്ട് വർഷത്തെ കൊവിഡ് കാലത്തിന് ശേഷം കലോത്സവത്തിന്‍റെ തിരശീല ഉയരുമ്പോൾ പുലരുന്നത് കേവലം വിദ്യാർഥികളുടെ വാസനകള്‍ മാത്രമല്ല. കലയോടൊപ്പം നീങ്ങുന്ന മേക്കപ്പ് കലാകാരരുടെ ജീവിതവുമാണ്.
അരങ്ങുണര്‍ന്നു, ഒപ്പം പ്രതീക്ഷകളും ; കൊവിഡിന് ശേഷം കലോത്സവങ്ങളെത്തുമ്പോള്‍ തളിര്‍ക്കുന്നത് കലാകാരരുടെ ജീവിതവും - മഹാമാരി
കൊവിഡ് തളര്‍ത്തിയ രണ്ട് വര്‍ഷത്തിന് ശേഷം കലോത്സവത്തിന്‍റെ തിരശ്ശീല ഉയരുമ്പോൾ വിദ്യാര്‍ഥികള്‍ക്കൊപ്പം ഭാവിയില്‍ പ്രതീക്ഷ വച്ച് കലാകാരര്‍
![അരങ്ങുണര്‍ന്നു, ഒപ്പം പ്രതീക്ഷകളും ; കൊവിഡിന് ശേഷം കലോത്സവങ്ങളെത്തുമ്പോള്‍ തളിര്‍ക്കുന്നത് കലാകാരരുടെ ജീവിതവും Kerala School Art fest Artists Students bright future അരങ്ങുണര്‍ന്നു പ്രതീക്ഷകളും കലോത്സവങ്ങളെത്തുമ്പോള്‍ കൊവിഡിന് ശേഷം വിദ്യാര്‍ഥി കലാകാരരുടെ ജീവിതവും തിരുവനന്തപുരം വേദി കൊവിഡ് മഹാമാരി നിറം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17030798-thumbnail-3x2-sdfghjk.jpg)
അരങ്ങുണര്‍ന്നു ഒപ്പം പ്രതീക്ഷകളും; കൊവിഡിന് ശേഷം കലോത്സവങ്ങളെത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം മൊട്ടിടുന്നത് കലാകാരരുടെ ജീവിതവും
കൊവിഡ് മഹാമാരി മൂലം കലോത്സവവേദികൾ നിശ്ചലമായപ്പോൾ നിറം മങ്ങിയതാണ് ഈ രംഗം. അന്ന് നിലച്ചതാണ് മേക്കപ്പ് തൊഴിലിലൂടെ ജീവിക്കുന്ന ഇവരുടെ വരുമാനവും. കോവിഡ് മാറി ഓഫ് ലൈൻ ക്ലാസുകൾ വന്നെങ്കിലും കലോത്സവ വേദികൾക്കായി വീണ്ടും കാത്തിരിക്കേണ്ടി വന്നു.
കലോത്സവത്തിന്‍റെ തിരശ്ശീല ഉയരുമ്പോൾ വിദ്യാര്‍ഥികള്‍ക്കൊപ്പം ഭാവിയില്‍ പ്രതീക്ഷ വച്ച് കലാകാരര്‍
കലോത്സവത്തിൽ കർട്ടന്‍ ഉയരുമ്പോൾ തങ്ങളുടെ ജീവിതത്തിന് വീണ്ടും നിറം കൂട്ടുകയാണിവിടെ മേക്കപ്പ് കലാകാരര്‍. കലോത്സവങ്ങളുടെ തിരിച്ചുവരവ് പുത്തനുണർവാണ് ഇവർക്ക് നൽകുന്നത്. ഹാസ്യവും രൗദ്രവും ഭയവും സങ്കടവും സന്തോഷവും എല്ലാം ഇവരുടെ കൈകളിലൂടെ ഇനി മിന്നിമറയും.