തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ (Kerala Assembly ruckus case) മന്ത്രി ശിവൻകുട്ടി (Minister V Sivankutty) അടക്കമുള്ള ഇടതു നേതാക്കൾക്ക് ആശ്വാസം. കേസ് പരിഗണിക്കുന്നത് ഡിസംബർ 22 ലേക്ക് മാറ്റി. ജഡ്‌ജി അവധിയിലായതിനെ തുടര്‍ന്നാണ് കേസ് മാറ്റിവച്ചത് (assembly ruckus case hearing postponed).
കേസിലെ ആറ് പ്രതികളുടെയും വിടുതൽ ഹർജി തള്ളിയ സാഹചര്യത്തിൽ പ്രതികളോട് നേരിട്ട് കോടതിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. മുഴുവൻ പ്രതികളും തിങ്കളാഴ്‌ച ഹാജരായാൽ കുറ്റപത്രം കോടതി വായിക്കുമെന്ന് കഴിഞ്ഞ തവണ വ്യക്തമാക്കിയതുമാണ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് (Thiruvananthapuram CJM Court) കേസ് പരിഗണിക്കുന്നത്.