കേരളം

kerala

ETV Bharat / state

ഉഴുതുമറിച്ചുള്ള പ്രചാരണമില്ല, പക്ഷേ വോട്ടര്‍മാര്‍ ചിലത് ഉറപ്പിച്ചിട്ടുണ്ട് ; വിരാജ്‌പേട്ടിന്‍റെ ജനവിധിയില്‍ മലയാളി വോട്ടും നിര്‍ണായകം - കർണാടക

കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ രാഷ്‌ട്രീയം പറഞ്ഞ് കുടക് നിവാസികൾ

kudag  coorg  Karnataka  Karnataka assembly election  Virajpet  Virajpet election campaign  കര്‍ണാകട  കര്‍ണാകട തെരഞ്ഞെടുപ്പ്  കൂർഗ്  കുടക്  വിരാജ്‌പേട്ട്  മടിക്കേരി
രാഷ്‌ട്രീയം തിളച്ചുമറിയുന്ന കുടക്

By

Published : May 3, 2023, 8:10 PM IST

രാഷ്‌ട്രീയം പറഞ്ഞ് കുടക് നിവാസികൾ

തിരുവനന്തപുരം :കര്‍ണാടകയില്‍ മെയ് 10ന് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയ താര പ്രചാരകര്‍ പ്രചാരണ രംഗം കൊഴുപ്പിക്കുകയാണെങ്കിലും കര്‍ണാടകയുടെ തെക്കന്‍ അതിര്‍ത്തി ജില്ലയായ കുടകില്‍ പുറമേയ്‌ക്ക് വലിയ ആരവമില്ല. കേരളത്തിലെ കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന കുടകില്‍ തെരഞ്ഞെടുപ്പ് രംഗം പൊതുവേ നിശബ്‌ദമാണ്.

വിരാജ്‌പേട്ട്, മടിക്കേരി എന്നീ രണ്ട് നിയോജക മണ്ഡലങ്ങളാണ് ഈ അതിര്‍ത്തി ജില്ലയിലുള്ളത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയുമായി അതിർത്തി പങ്കിടുന്ന വിരാജ്‌പേട്ടിലെ തെരഞ്ഞെടുപ്പ്‌ കാഴ്‌ചകളിലൂടെ.

വീരരാജപേട്ട് അഥവാ വിരാജ്‌പേട്ട്. 2018ല്‍ ബിജപി സ്ഥാനാര്‍ഥി കെ ജി ബൊപ്പയ്യ വിജയിച്ച മണ്ഡലമാണിത്. പൊതുവെ ബിജെപിക്ക് മേല്‍ക്കൈ ഉള്ള മണ്ഡലം. കണ്ണൂര്‍ ജില്ലയുമായി അതിര്‍ത്തി പങ്കിടുന്നുണ്ടെങ്കിലും കണ്ണൂരിന്‍റെ കമ്മ്യൂണിസ്റ്റ് മതേതര പാരമ്പര്യങ്ങള്‍ക്കപ്പുറം ഇവിടം കര്‍ണാടകയുടെ പൊതു രാഷ്‌ട്രീയവുമായാണ് പൊരുത്തപ്പെട്ട് കിടക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ ഒരു പട്ടണത്തിലേക്ക് കടന്നുവരുമ്പോള്‍ കാണുന്ന ഒരു പ്രചാരണ മോടിയും വിരാജ്‌പേട്ടില്‍ കാണാനാകില്ല.

മൈസൂരു ലോക്‌സഭ മണ്ഡലത്തിന്‍റെ ഭാഗമാണ് വിരാജ്‌പേട്ട്. 2,10,081 ആണ് ഈ മണ്ഡലത്തിലെ ജനസംഖ്യ. 2018ല്‍ ബിജെപി വിജയിച്ച മണ്ഡലമാണെങ്കിലും ഇത്തവണ ബിജെപിക്ക് വിജയം എളുപ്പമാകില്ലെന്ന് വോട്ടര്‍മാരുടെ അഭിപ്രായങ്ങളില്‍ നിന്ന് മനസിലാക്കാം. കണ്ണൂര്‍, മലപ്പുറം,കാസര്‍കോട് ജില്ലകളില്‍ നിന്ന് കുടിയേറിയ മലയാളികളുടെ പിന്‍മുറക്കാരായ നിരവധിപേര്‍ കുടക് ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ട്.

also read:കുടകിലെ തണുപ്പില്‍ കര്‍ണാടക തെരഞ്ഞെടുപ്പിന്‍റെ ചൂടു തേടി, ചുരവും മലയും താണ്ടിയൊരു യാത്ര

ഇത്തവണ കോണ്‍ഗ്രസിന്‍റേത് പൊന്നണ്ണ എന്ന ശക്തനായ സ്ഥാനാര്‍ഥിയാണ്. പുറമെ പ്രചാരണം നിര്‍ജീവമെങ്കിലും വോട്ടര്‍മാരുടെ ഉള്ളില്‍ രാഷ്‌ട്രീയം തിളച്ചുമറിയുകയാണ്. കുടകിലെ മറ്റൊരു നിയോജകമണ്ഡലമായ മടിക്കേരിയിലും വിരാജ്‌പേട്ടിലേതിന് സമാനമായ കാഴ്‌ചകളാണ്.

അവിടെയും ഇത്തവണ ബിജെപിക്ക് കോണ്‍ഗ്രസ് കടുത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്. എന്നാല്‍ ഒരിക്കല്‍ കര്‍ണാടകയില്‍ ശക്തമായിരുന്ന ജെഡിഎസ് ഇവിടെ തികച്ചും ദുര്‍ബലമാണ്. കേരളത്തോട് മുട്ടിയുരുമ്മിക്കിടക്കുന്ന മലയാണ്മ നിറഞ്ഞ കുടകിന്‍റെ ജനഹിതം മെയ് 13ന് അറിയാം.

ABOUT THE AUTHOR

...view details