മലയാളിയുടെ സൗന്ദര്യസങ്കല്പങ്ങളെയും ശില്പബോധത്തെയും മാറ്റിമറിച്ച ശില്പി കാനായി കുഞ്ഞിരാമന് സാംസ്‌കാരിക കേരളത്തിന്‍റെ ആദരം. കാനായിയുടെ എണ്‍പതാം പിറന്നാളും അദ്ദേഹത്തിന്‍റെ പ്രശസ്തമായ യക്ഷി ശില്പത്തിന്‍റെ അമ്പതാം വാര്‍ഷികവും ആഘോഷിച്ചുകൊണ്ടായിരുന്നു സംസ്ഥാനസര്‍ക്കാരിന്‍റെ ആദരം. കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന സാംസ്‌കാരിക പരിപാടി മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. യക്ഷി ശില്പമുണ്ടാക്കിയ കാലത്ത് ഏറെ വിവാദങ്ങള്‍ ഉയരുകയും അതിനെയൊക്കെ സ്വതസിദ്ധമായ നര്‍മത്തിലൂടെ കാനായി നേരിടുകയും ചെയ്തുവെന്ന് എ കെ ബാലന്‍ പറഞ്ഞു. മലയാളിയുടെ സദാചാരകാപട്യത്തോട് കാനായി നടത്തിയ സര്‍ഗാത്മ വെല്ലുവിളിയായി യക്ഷി ഇന്നും മലമ്പുഴയിലുണ്ട്. മലമ്പുഴയിലെ യക്ഷിയുള്‍പ്പടെ, പൊതുസ്ഥലങ്ങളിലെ കൂറ്റന്‍ ശില്പങ്ങളിലൂടെ മലയാളിയുടെ വികലമനസിനെ ചികിത്സിക്കാന്‍ കാനായി കുഞ്ഞിരാമന് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
കാനായിയുടെ യക്ഷിക്ക് അമ്പത് വയസ് - യക്ഷിക്ക് അമ്പത് വയസ്
സൗന്ദര്യത്തിന്‍റെ സമ്പൂര്‍ണതയാണ് കാനായിയുടെ ശില്പങ്ങളെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
![കാനായിയുടെ യക്ഷിക്ക് അമ്പത് വയസ്](https://etvbharatimages.akamaized.net/etvbharat/images/768-512-2617349-1006-036bfe7c-6ce5-486b-a915-13f0bc73d977.jpg)
കാനായി കുഞ്ഞിരാമൻ
കാനായി കുഞ്ഞിരാമൻ
ചടങ്ങില്‍ മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ അധ്യക്ഷനായി. കാനായിയുടെ ജീവിതത്തിലെയും ശില്പകലയിലെയും മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ന്യൂസ് ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദര്‍ ഒരുക്കിയ ഫോട്ടോപ്രദര്‍ശനത്തിന്‍റെ ഉദ്ഘാടനം അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു.