കേരളം

kerala

ETV Bharat / state

'ആരെയും കുടിയിറക്കില്ല, സി.പി.എം ഓഫീസിന്‍റെ പട്ടയത്തില്‍ വിവാദത്തിനില്ല': മന്ത്രി കെ രാജൻ - K Rajan on cancellation of Raveendran Pattayam

അന്ന് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്താനും ശരിയായ പട്ടയം നൽകാനും സർക്കാരിന് ഉത്തരവാദിത്തമുണ്ട്. അർഹതയില്ലാത്ത പട്ടയങ്ങൾ റദ്ദാക്കും. നടപടിക്രമങ്ങളിൽ വീഴ്ചയുള്ളതുകൊണ്ടും നിയമസാധുത ഇല്ലാത്തതുകൊണ്ടുമാണ് പട്ടയങ്ങൾ റദ്ദാക്കുന്നതെന്നും മന്ത്രി രാജൻ.

രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയതിനെ കുറിച്ച് കെ രാജന്‍  പട്ടയം വിഷയത്തില്‍ കെ രാജന്‍റെ പ്രതികരണം  സിപിഎം ഓഫീസ് വിഷയത്തില്‍ കെ രാജന്‍  K Rajan on cancellation of Raveendran Pattayam  CPI Minister on Raveendran Pattayam cancelation
സി.പി.എം ഓഫീസിന്‍റെ പട്ടയവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദത്തിനില്ല: കെ രാജൻ

By

Published : Jan 20, 2022, 5:48 PM IST

Updated : Jan 20, 2022, 6:22 PM IST

തിരുവനന്തപുരം:രവീന്ദ്രൻ പട്ടയങ്ങൾ പതിച്ചു നൽകുന്ന കാലത്ത് അർഹതയുണ്ടായിരുന്നവർക്ക് പുതിയ പട്ടയം നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അന്ന് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്താനും ശരിയായ പട്ടയം നൽകാനും സർക്കാരിന് ഉത്തരവാദിത്തമുണ്ട്. അർഹതയില്ലാത്ത പട്ടയങ്ങൾ റദ്ദാക്കും. നടപടിക്രമങ്ങളിൽ വീഴ്ചയുള്ളതുകൊണ്ടും നിയമസാധുത ഇല്ലാത്തതുകൊണ്ടുമാണ് പട്ടയങ്ങൾ റദ്ദാക്കുന്നതെന്ന് മന്ത്രി രാജൻ വ്യക്തമാക്കി.

'ആരെയും കുടിയിറക്കില്ല, സി.പി.എം ഓഫീസിന്‍റെ പട്ടയത്തില്‍ വിവാദത്തിനില്ല': മന്ത്രി കെ രാജൻ

സി.പി.എം ഓഫീസിന്‍റെ പട്ടയവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദത്തിനില്ലെന്നും മന്ത്രി പറഞ്ഞു. രവീന്ദ്രൻ പട്ടയത്തിന്‍റെ നടപടിക്രമങ്ങളിലെ വീഴ്ച മൂലം പട്ടയം കൈവശമുള്ള അർഹരായവർക്ക് ഭൂമിയുടെ ക്രയവിക്രയങ്ങൾ ദീർഘകാലമായി സാധ്യമാകുന്നില്ല.

നടപടിക്രമങ്ങളിൽ കാലതാമസം ഉണ്ടാകുന്നതിനാൽ അടിയന്തര ഉത്തരവ് നൽകണമെന്ന് താലൂക്ക് ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് നിലവിലെ ഉത്തരവ്.

Also Read: പട്ടയം വാങ്ങിയവര്‍ കുറ്റക്കാരല്ല; രവീന്ദ്രൻ പട്ടയം റദ്ദാക്കുന്നതിനെതിരെ സിപിഐ ഇടുക്കി ജില്ല നേതൃത്വം

പട്ടയം റദ്ദാക്കുന്നത് പുതിയ തീരുമാനമല്ല. 2019ലെ എൽ.ഡി.എഫ് സർക്കാർ ഈ തീരുമാനമെടുത്തിരുന്നു. അർഹരായവർക്ക് പട്ടയം നൽകണമെന്ന് തീരുമാനിച്ചിരുന്നു. അത് നടപ്പാക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്.

പട്ടയം യഥാർത്ഥ ഭൂവുടമകളിലേക്ക് എത്തിക്കാനാണ് ശ്രമം. ഭൂരിപക്ഷം പേർക്കും ഗുണകരമാണ് ഈ തീരുമാനം. ആരെയും കുടിയിറക്കാൻ സർക്കാരിന് ഉദ്ദേശമില്ല. 532 പട്ടയങ്ങളിൽ 33 എണ്ണം റദ്ദാക്കി.

മറ്റുള്ളവയുടെ നടപടിക്രമങ്ങൾ നടന്നു വരികയാണ്. സി.പി.എം ഓഫീസിന് അർഹതയുണ്ടെങ്കിൽ പുതിയ പട്ടയം ലഭിക്കുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.

Last Updated : Jan 20, 2022, 6:22 PM IST

ABOUT THE AUTHOR

...view details