തിരുവനന്തപുരം: വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ട രാമനെതിരെ ചുമത്തപ്പെട്ട കൊലക്കുറ്റം തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഒഴിവാക്കി. വാഹനം ഓടിച്ചിരുന്നപ്പോള്‍ ശ്രീറാം മദ്യലഹരിയിലായിരുന്നു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിലാണ് കൊലക്കുറ്റം ഒഴിവാക്കിയതെന്ന് കോടതി വ്യക്തമാക്കി. മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റമാണ് ശ്രീറാമിനെതിരെ നിലനില്‍ക്കുക.
മനഃപൂര്‍വമുള്ള നരഹത്യയടക്കം പത്ത് വർഷം വരെ ലഭികാവുന്ന ശിക്ഷയിൽ നിന്നാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഇതോടെ ഒഴിവായിരിക്കുന്നത്. അലക്ഷ്യമായി വാഹനം ഓടിച്ചതടക്കമുള്ള രണ്ടു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ശ്രീറാമിനെതിരെ ഇനി നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ കേസ് ജില്ലാ കോടതി മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറി.