കേരളം

kerala

'കൂടുതല്‍ സമയം വേണം' ; കെ.എം ബഷീര്‍ കേസ് ഡിസംബർ ഒന്നിലേക്ക് മാറ്റി

By

Published : Nov 1, 2021, 7:55 PM IST

കുറ്റപത്രം വായിക്കുന്നതിന് മുന്നോടിയായുള്ള പ്രാഥമിക വാദത്തിന് പ്രതിഭാഗം സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് മാറ്റിയത്

sreeram venkitaraman  journalist k m basheer  k m basheer  k m basheer accident  കെ എം ബഷീർ  ശ്രീറാം വെങ്കിട്ടരാമന്‍  കെ എം ബഷീറിന്‍റെ മരണം
കെ.എം ബഷീറിന്‍റെ മരണം: കേസിൻ്റെ നടപടികൾ പരിഗണിക്കുന്നത് ഡിസംബർ 1ലേക്ക് മാറ്റി

തിരുവനന്തപുരം : മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച്മാധ്യമ പ്രവർത്തകൻ കെ.എം. ബഷീര്‍ കൊല്ലപ്പെട്ട കേസിൻ്റെ നടപടികൾ പരിഗണിക്കുന്നത് ഡിസംബർ ഒന്നിലേക്ക് മാറ്റി. കുറ്റപത്രം വായിക്കുന്നതിന് മുന്നോടിയായിട്ടുള്ള പ്രാഥമിക വാദം നടത്താന്‍ പ്രതിഭാഗം കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.

തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കെ.എം ബഷീർ കൊല്ലപ്പെട്ട കവടിയാർ-മ്യൂസിയം റോഡിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ നൽകിയ ഹർജി കാരണം നടപടികൾ വിചാരണ കോടതിക്ക് കൈമാറാൻ കഴിയാതെ ഒരു വർഷം നീണ്ടുപോയിരുന്നു.

Also Read: സമര അതിക്രമത്തെ ന്യായീകരിച്ച് കെ സുധാകരൻ, "ജോജു ഗുണ്ടയെ പോലെ പെരുമാറി"

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീർ മ്യൂസിയത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.

ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ, സുഹൃത്ത് വഫ എന്നിവരാണ് കേസിലെ പ്രതികൾ. വിചാരണ നടപടികൾ ആരംഭിക്കാന്‍ ഒരു വർഷം കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല.

ABOUT THE AUTHOR

...view details