തിരുവനന്തപുരം:സംസ്ഥാനത്ത്കൊവിഡ് വ്യാപനം കൂടി നില്‍ക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് അന്താരാഷ്‌ട്ര വിദഗ്‌ധർ. ഞായറാഴ്ചത്തെ ലോക്‌ഡൗണും രാത്രി കര്‍ഫ്യുവും ഒഴിവാക്കി സ്‌കൂളുകള്‍ തുറക്കാമെന്നും അന്താരാഷ്‌ട്ര വിദഗ്‌ധർ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിലാണ് അന്താരാഷ്‌ട്ര വിദഗ്‌ധർ നിര്‍ദേശം മുന്നോട്ട് വച്ചത്.
ഒന്നാം തരംഗം ചെറുക്കുന്നതില്‍ മുന്നിട്ടുനിന്ന കേരളത്തിന് രണ്ടാം വ്യാപനത്തില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും രോഗ തീവ്രതയും മരണ നിരക്കും കുറയ്ക്കുന്നതില്‍ കേരളം വിജയിച്ചുവെന്നും യോഗത്തിൽ വിദഗ്‌ധർ അഭിപ്രായപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്‌ധരും സംസ്ഥാനത്ത മെഡിക്കല്‍ കോളജ് മേധാവികളും പങ്കെടുത്ത യോഗം മൂന്നു മണിക്കൂറിലേറെ നീണ്ടു. ആദ്യമായാണ് കൊവിഡിനെ കുറിച്ച് സമഗ്രമായ യോഗം നടക്കുന്നത്.