തിരുവനന്തപുരം: നെയ്യാറ്റിൻകര തിരുപ്പുറത്ത് വ്യാജകള്ള് പിടികൂടി. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാവുന്ന കള്ളാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് സംഘം അറിയിച്ചു.
എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പഴയഉച്ചകടയിൽ ഒരു വർഷമായി തമിഴ്‌നാട് സ്വദേശിയായ കുമാർ വാടകയ്‌ക്കെടുത്ത കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് 210 ലിറ്ററിൽ അധികം കള്ള് പിടിച്ചെടുത്തത്.
പനയിൽ നിന്നെടുക്കുന്ന അക്കാനി എന്ന വ്യാജേന വിപണനം ചെയ്‌തുകൊണ്ടിരുന്ന കള്ള് പൂർണമായും രാസവസ്‌തുക്കൾ ഉപയോഗിച്ചാണ് നിർമിച്ചുകൊണ്ടിരുന്നത്. ഇത് പതിവായി കഴിക്കുന്ന ഒരാൾക്ക് ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്ക് സാധ്യതയുണ്ടെന്ന് എക്സൈസ് സംഘം പറയുന്നു.