തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതില്‍ കേന്ദ്ര വ്യോമയാന മന്ത്രിക്കെതിരെ രാജ്യസഭയിൽ അവകാശലംഘന നോട്ടീസ് നൽകി എളമരം കരീം എംപി. സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്‌താവന നൽകിയെന്ന് ചൂണ്ടികാട്ടിയാണ് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിക്കെതിരെ സി.പി.എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എം.പി അവകാശലംഘന നോട്ടീസ് നൽകിയത്. സഭാ ചട്ടം 187 പ്രകാരം രാജ്യസഭാ സെക്രട്ടറി ജനറലിനാണ് നോട്ടീസ് നൽകിയത്.
കേന്ദ്ര വ്യോമയാന മന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി എളമരം കരീം എം.പി - centre aviation minister
തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതിയിലിരിക്കെ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചിരുന്നതെന്നും എന്നാല്‍ കടകവിരുദ്ധമായ തീരുമാനമാണ് ഇപ്പോളെടുത്തിരിക്കുന്നതെന്നും എളരം കരീം നോട്ടീസില്‍ പറഞ്ഞു
![കേന്ദ്ര വ്യോമയാന മന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി എളമരം കരീം എം.പി കേന്ദ്ര വ്യോമയാന മന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി എളമരം കരീം എം.പി എളമരം കരീം എം.പി കേന്ദ്ര വ്യോമയാന മന്ത്രി തിരുവനന്തപുരം centre aviation minister കേന്ദ്ര സര്‍ക്കാര്‍ centre aviation minister elamaram karim](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8504503-thumbnail-3x2-minister.jpg)
വിമാനത്താവളം പാട്ടത്തിന് നൽകാനുള്ള അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതിനാൽ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് രാജ്യസഭയിൽ മാർച്ച് 11ന് നക്ഷത്രചിഹ്നമിടാത്ത ചോദ്യം നമ്പർ 1936 ന് മറുപടിയായി മന്ത്രി ഹർദീപ് സിങ് പുരി പ്രസ്‌താവിച്ചത്. ഇതുമായി ബന്ധപ്പെട്ട ഏത് നടപടിയും കേരള ഹൈക്കോടതിയുടെ തീരുമാനം വന്നതിന് ശേഷം മാത്രമേ എടുക്കുവെന്ന് മന്ത്രിയും സർക്കാരും ഈ പ്രസ്‌താവനയിലൂടെ സഭയേയും ജനങ്ങളെയും വിശ്വസിപ്പിച്ചു. ഇതിന് കടകവിരുദ്ധമായാണ് നിലവിലെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
സഭയേയും അതുവഴി ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ മന്ത്രി മനപൂർവം തെറ്റായ വിവരങ്ങൾ നൽകുകയായിരുന്നു. സഭാ ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും നഗ്നമായ ലംഘനമാണ് വ്യോമയാന മന്ത്രി നടത്തിയത്. സഭാ ചട്ടങ്ങൾ അനുസരിച്ച് ഹർദീപ് സിങ് പുരി നടത്തിയത് അവകാശലംഘനവും സർക്കാർ തീരുമാനം സഭയെ അവഹേളിക്കുന്ന തരത്തിലുള്ളതുമാണ്. അതിനാൽ സഭ നടപടിക്രമങ്ങളിലെ 187 മുതൽ 203 വരെയുള്ള ചട്ടങ്ങൾ അനുസരിച്ച് ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു.