കേരളം

kerala

ETV Bharat / state

Dr Princy Kuriakose PHD Controversy ഗവേഷണ പ്രബന്ധത്തിൽ അടിമുടി പിശക്, പി എസ്‌ സി അംഗം ഡോ. പ്രിൻസി കുര്യാക്കോസിൻ്റെ പിഎച്ച്ഡി വിവാദത്തിൽ

PHD Controversy Of DYFI Member ജാതി വിവേചനം തുടങ്ങിയത് പത്തൊൻപതാം നൂറ്റാണ്ടിലെ മധ്യത്തിലെന്ന കണ്ടുപിടുത്തവുമായി പി എസ് സി മെമ്പറായി ശുപാർശ ചെയ്യപ്പെട്ട ഡി വൈ എഫ് ഐ നേതാവിന്‍റെ പിഎച്ച്‌ഡി പ്രബന്ധം

By ETV Bharat Kerala Team

Published : Oct 11, 2023, 11:36 AM IST

Sree Sankaracharya University of Sanskrit  Dr Princy Kuriakose  Dr Princy Kuriakose phd controversy  PHD Controversy  Dr Princy Kuriakose phd  പിഎച്ച്‌ഡി പ്രബന്ധ വിവാദം  ഡോ പ്രിൻസി കുര്യാക്കോസ്  ഡോ പ്രിൻസി കുര്യാക്കോസിന്‍റെ പിഎച്ച്‌ഡി  പ്രിൻസി കുര്യാക്കോസ് ഗവേഷണ പ്രബന്ധ വിവാദം  സേവ് യൂണിവേഴ്‌സിറ്റി
Dr Princy Kuriakose PHD Controversy

തിരുവനന്തപുരം : യുവജന കമ്മിഷൻ അധ്യക്ഷയായിരുന്ന ചിന്ത ജെറോമിന്‍റെ പിഎച്ച്‌ഡി പ്രബന്ധ വിവാദത്തിന് പിന്നാലെ നിയുക്ത പി എസ് സി അംഗവും ഡി വൈ എഫ് ഐ നേതാവുമായ ഡോ. പ്രിൻസി കുര്യാക്കോസിൻ്റെ (Dr Princy Kuriakose) പിഎച്ച്‌ഡിയും വിവാദത്തിൽ (PHD Controversy). 'ആദി ശങ്കരാചാര്യരുടെയും ചട്ടമ്പിസ്വാമികളുടെയും വേദ ആശയങ്ങളുടെ താരതമ്യപഠനം' എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിൽ ശങ്കരാചാര്യർ ജീവിച്ചിരുന്നത് പതിനെട്ട് - പത്തൊൻപത് നൂറ്റാണ്ടുകളിലാണന്നും നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജാതി വിവേചനവും തൊട്ടുകൂടായ്‌മയും തീണ്ടികൂടായ്‌മയും പത്തൊൻപതാം നൂറ്റാണ്ടിന്‍റെ മധ്യേയാണ് തുടങ്ങിയതെന്നുമാണ് പ്രിൻസി കുര്യാക്കോസ് ഗവേഷണ പ്രബന്ധത്തിൽ ചേർത്തിരിക്കുന്നത്. കൂടാതെ പ്രിൻസിയുടെ ഇംഗ്ലീഷ് ഭാഷ പ്രയോഗവും അടിമുടി തെറ്റാണെന്ന് സേവ് യൂണിവേഴ്‌സിറ്റി സമിതി ആരോപിച്ചു.

ഗവേഷണ പ്രബന്ധത്തിന്‍റെ പകർപ്പ്

2018ൽ കാലടി സംസ്‌കൃത സർവകലാശാലയിൽ (Sree Sankaracharya University of Sanskrit) നിന്നും ഡോ. ധർമ്മരാജ് അടാട്ടിൻ്റെ മേൽനോട്ടത്തിലാണ് പ്രിൻസി കുര്യാക്കോസ് പിഎച്ച്ഡി കരസ്ഥമാക്കിയത്. പൊതുവർഷം എട്ട് - ഒൻപത് നൂറ്റാണ്ടുകളിലാണ് ശങ്കരാചാര്യർ ജീവിച്ചിരുന്നതായി കരുതപ്പെടുന്നത്. പ്രബന്ധത്തിൽ ഉടനീളം വ്യാപകമായി പിശകുകളുള്ളത് ഓപ്പൺ ഡിഫൻസിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടിയെങ്കിലും അതിനെ അവഗണിച്ച് പ്രബന്ധത്തിന് പിഎച്ച്ഡി നൽകാൻ അന്ന് വൈസ് ചാൻസലർ കൂടിയായിരുന്ന ഡോ ധർമ്മരാജ് അടാട്ട് ശുപാർശ ചെയ്യുകയായിരുന്നുവെന്ന് സേവ് യൂണിവേഴ്‌സിറ്റി സമിതി പറഞ്ഞു.

ഗവേഷണ പ്രബന്ധത്തിന്‍റെ പകർപ്പ്

നിയമസഭ ശുപാർശയിൽ പി എസ്‌ സി അംഗം : ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിക്ക് സമീപമുള്ള പെരുമ്പാവൂരുകാരിയാണ് ഗവേഷക. യുവജന കമ്മിഷൻ അംഗവും ഡി വൈ എഫ്‌ ഐ എറണാകുളം ജില്ല പ്രസിഡന്‍റുമായിരുന്ന പ്രിൻസിയെ പി എസ് സി അംഗമാക്കാൻ ഇക്കഴിഞ്ഞ സെപ്‌റ്റംബറിൽ നടന്ന മന്ത്രിസഭായോഗം ഗവർണർക്ക് ശുപാർശ ചെയ്‌തിട്ടുണ്ട്. അബദ്ധങ്ങൾ നിറഞ്ഞ പ്രബന്ധത്തിലൂടെ പിഎച്ച്ഡി കരസ്ഥമാക്കിയ പ്രിൻസി കുര്യാക്കോസിന് ഇംഗ്ലീഷ് ഭാഷയുടെ പ്രാഥമിക വ്യാകരണങ്ങൾ പോലും അറിയില്ലെന്നും സമിതി പറഞ്ഞു.

ഇവരെ ഭരണഘടന സ്ഥാപനമായ പബ്ലിക് സർവീസ് കമ്മിഷന്‍റെ അംഗമെന്ന നിലയിൽ നിയമിക്കുന്നത് സർക്കാർ സർവീസ് പ്രവേശനം പ്രതീക്ഷിച്ച് കഴിയുന്ന ലക്ഷക്കണക്കിന് അഭ്യസ്ഥവിദ്യരായ ഉദ്യോഗാർഥികളോടുള്ള വെല്ലുവിളിയാണെന്നും നിയമന ശുപാർശ അംഗീകരിക്കരുതെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

Also Read :ഷീന ഷുക്കൂറിന്‍റെ പിഎച്ച്ഡി പ്രബന്ധത്തില്‍ കോപ്പിയടി; വിവാദത്തിലായി എംജി മുന്‍ പ്രൊ വിസി

ABOUT THE AUTHOR

...view details