തിരുവനന്തപുരം: പുലയനാർക്കോട്ടയിൽ സിഐക്ക് ശബ്‌ദ സന്ദേശം അയച്ച ശേഷം മധ്യവയസ്‌ക മരിച്ച സംഭവത്തില്‍ ക്ഷേത്രം ഭാരവാഹി അറസ്റ്റിൽ. പുലയനാർക്കോട്ട ക്ഷേത്ര പ്രസിഡന്‍റ് അശോകനാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ 10:30ഓടെയാണ് ഇയാളെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഫെബ്രുവരി 11നാണ് കേസിനാസ്‌പദമായ സംഭവം. ആക്കുളം ശിവശക്തി നഗർ സ്വദേശി വിജയകുമാരിയാണ് (47) മരിച്ചത്. ഉള്ളൂർ പുലയനാർക്കോട്ടയിലെ ക്ഷേത്രം ഭാരവാഹികൾ തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നാണ് വിജയകുമാരി സിഐയ്‌ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്.