കേരളം

kerala

ETV Bharat / state

ETV BHARAT EXCLUSIVE: കല്ലാര്‍ ഇക്കോ ടൂറിസം അഴിമതി കേന്ദ്രമായി; സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം

നിർമാണപ്രവർത്തനങ്ങളിലടക്കം വന്‍ ക്രമക്കേട് നടത്തിയെന്ന് റിപ്പോർട്ട്. റോഷിണിക്കെതിരായി ഉയര്‍ന്ന 30 ആരോപണങ്ങളില്‍ ഒമ്പത് ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടതായും നടപടി ശുപാര്‍ശ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

By

Published : Jul 23, 2021, 7:23 PM IST

Updated : Jul 23, 2021, 7:56 PM IST

corruption in Kallar eco-tourism  corruption in Kallar eco-tourism news  etv exclusive  Kallar eco-tourism  Kallar eco-tourism news  ETV BHARAT EXCLUSIVE  ETV BHARAT EXCLUSIVE news  suspension  APCCF report  APCCF report news  കല്ലാര്‍ ഇക്കോ ടൂറിസം  കല്ലാര്‍ ഇക്കോ ടൂറിസം വാർത്ത  സെക്രട്ടറി റോഷിണിയെ സസ്‌പെൻഡ് ചെയ്യണം  എപിസിസിഎഫ് റിപ്പോർട്ട്  എപിസിസിഎഫ് റിപ്പോർട്ട് വാർത്ത  ഇക്കോ ടൂറിസം കേന്ദ്രം അഴിമതി  കല്ലാർ ഇക്കോ ടൂറിസം കേന്ദ്രം അഴിമതി  കല്ലാർ ഇക്കോ ടൂറിസം അഴിമതി വാർത്ത  കല്ലാര്‍  കല്ലാര്‍ വാർത്ത  കല്ലാര്‍ അഴിമതി  റോഷിണി  റോഷിണി വാർത്ത  ഡിഎഫ്ഒ  ഡിഎഫ്ഒ വാർത്ത  വനം വകുപ്പ്  വനം വകുപ്പ് വാർത്ത  ക്രമക്കേട്  കല്ലാർ ക്രമക്കേട്  eco-tourism
അഴിമതി കേന്ദ്രമായി കല്ലാര്‍ ഇക്കോ ടൂറിസം

തിരുവനന്തപുരം:സഞ്ചാരികളുടെ ഇഷ്‌ട ട്രക്കിങ് കേന്ദ്രമായ കല്ലാറിലെ ഇക്കോ ടൂറിസം കേന്ദ്രം അഴിമതിയുടെ നടത്തിപ്പ് കേന്ദ്രമായി മാറിയെന്ന് വനം വകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന്‍റെ (എപിസിസിഎഫ്) റിപ്പോർട്ട്. ഇതിന് ചുക്കാൻ പിടിച്ച കല്ലാര്‍ ഇക്കോ ടൂറിസം സെക്രട്ടറി റോഷിണി ജി.എസിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് (ഡിഎഫ്ഒ) വനം വകുപ്പ് എപിസിസിഎഫ് നിര്‍ദേശം നല്‍കി.

സെക്രട്ടറിക്കെതിരെ വൻ അഴിമതി ആരോപണം

കൊവിഡ് മഹാമാരിക്ക് മുന്‍പ് പ്രതിദിനം ലക്ഷങ്ങളുടെ വരുമാനമാണ് കല്ലാര്‍ ഇക്കോ ടൂറിസം നേടിയിരുന്നത്. എന്നാൽ സെക്രട്ടറിയും ബീറ്റ് ഫോറസ്റ്റ് ഓഫിസറുമായ റോഷിണി നിര്‍മാണ പ്രവര്‍ത്തനങ്ങളിലടക്കം വന്‍ ക്രമക്കേട് നടത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കാര്യം അന്വേഷിച്ച പുനലൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി ശുപാര്‍ശ. സെക്രട്ടറി റോഷിണിക്കെതിരായി ഉയര്‍ന്ന 30 ആരോപണങ്ങളില്‍ ഒമ്പത് ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടതായി നടപടി ശുപാര്‍ശ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അഴിമതി കേന്ദ്രമായി കല്ലാര്‍ ഇക്കോ ടൂറിസം
സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം

പ്രധാന കണ്ടെത്തലുകള്‍ ചുവടെ ചേർക്കുന്നു:

1.കല്ലാര്‍ ഇക്കോ ടൂറിസം സെന്‍ററിലെ മരാമത്ത് പണികള്‍ ടെന്‍റര്‍ നടപടികള്‍ റദ്ദാക്കി കല്ലാര്‍ വനസംരക്ഷണ സമിതിയെ ചുമതലപ്പെടുത്തിയതായി രേഖകളുണ്ടാക്കി ഈ പണികള്‍ റോഷിണി സ്വന്തം കയ്യില്‍ നിന്ന് മുന്‍കൂറായി പണം ചെലവഴിച്ച് പൂര്‍ത്തിയാക്കിയ ശേഷം ബില്ലുകള്‍ മാറിയെടുത്തു.

2. വന സംരക്ഷണ സമിതി അംഗങ്ങള്‍ക്ക് ജോലി ലഭ്യമാക്കുന്നതിനു പകരം അംഗങ്ങള്‍ക്ക് നാമമാത്രമായ തുക മാത്രം കൂലി ഇനത്തില്‍ ലഭ്യമാക്കിയ ശേഷം ബാക്കി മുഴുവൻ തുകയും കരാറുകാര്‍ക്കും മറ്റ് ഇടപാടുകാര്‍ക്കും നല്‍കി.

3. നേച്ചര്‍ ക്യാമ്പുകള്‍ എന്ന പേരില്‍ അഞ്ച് നേച്ചര്‍ ക്യാമ്പുകള്‍ നടത്തിയതില്‍ 38400 രൂപ കടമെന്നു കാട്ടി സമിതി കോര്‍ഫണ്ട് അക്കൗണ്ടില്‍ നിന്നും പിന്‍ വലിച്ചു.

4. കല്ലാര്‍ ഇക്കോ ടൂറിസം സെന്‍ററിന്‍റെ നിര്‍മാണ പ്രവൃത്തികളുടെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ സംബന്ധിച്ച രേഖകള്‍ കൃത്യമായി സൂക്ഷിച്ചിട്ടില്ല.

5.കൊവിഡ് കാല ഭക്ഷ്യ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട കണക്കുകള്‍ക്ക് വൗച്ചറുകളില്ല.

6. വന സംരക്ഷണ സമിതി അംഗങ്ങള്‍ക്ക് യൂണിഫോം വാങ്ങി നല്‍കിയതിലും തിരിമറി.

2020 ജൂണ്‍ 11നാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മാത്രമായിരുന്ന റോഷിണിയെ കല്ലാര്‍ ഇക്കോ ടൂറിസം സെക്രട്ടറിയായി അന്നത്തെ തിരുവനന്തപുരം ഡിഎഫ്ഒ നിയമിച്ചത്. ഇത്രയും താഴ്ന്ന തസ്തികയിലുള്ള ഒരു ഉദ്യോഗസ്ഥയെ ഇക്കോ ടൂറിസം സെക്രട്ടറിയാക്കിയതിനെതിരെ അന്ന് വനം സേനയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നെങ്കിലും ഉന്നത സ്വാധീനത്തിന്‍റെ പിന്‍ബലത്തില്‍ റോഷിണി സെക്രട്ടറിയായി തുടരുകയായിരുന്നെന്നാണ് സേനയിലെ പരാതി.

Last Updated : Jul 23, 2021, 7:56 PM IST

ABOUT THE AUTHOR

...view details