തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവളത്തിന്‍റെ വികസനത്തിന് 152.25 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവള വികസനത്തിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. പി.നന്ദകുമാർ എം.എൽ.എയുടെ സബ്‌മിഷന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പുതിയ അന്താരാഷ്‌ട്ര ടെര്‍മിനല്‍ നിര്‍മാണത്തിനും കാര്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ക്കും ആവശ്യമായ 152.25 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് റവന്യൂ വകുപ്പ് നടപടികള്‍ സ്വീകരിച്ചു വരികയാണ്.