കേരളം

kerala

By

Published : Dec 9, 2022, 7:37 PM IST

ETV Bharat / state

വ്യത്യസ്തമായി ഐഎഫ്എഫ്‌കെ: ദീപത്തിന് പകരം ആര്‍ച്ച് ലൈറ്റുകള്‍, മേള ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. മേളയില്‍ 70ല്‍പ്പരം രാജ്യങ്ങളില്‍ നിന്നുള്ള 184 ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് എത്തുക.

CM inaugurated 27th IFFK  27മത് ചലച്ചിത്ര മേളക്ക് തിരിതെളിഞ്ഞു  മേളയുടെ സ്വീകാര്യതയുടെ തെളിവാണ് പങ്കാളിത്തം  മുഖ്യമന്ത്രി  27th IFFK  27മത് രാജ്യന്തര ചലച്ചിത്ര മേള  മുഖ്യമന്ത്രി പിണറായി വിജയന്‍  നിശാഗന്ധി  kerala news updates  latest news in kerala  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  ചലച്ചിത്ര വാര്‍ത്തകള്‍  സിനിമകള്‍
27മത് ചലച്ചിത്ര മേളക്ക് തിരിതെളിഞ്ഞു

തിരുവനന്തപുരം:27ാമത് രാജ്യന്തര ചലച്ചിത്ര മേളക്ക് തിരി തെളിഞ്ഞു. വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്‌ഘാടനം ചെയ്‌തു. പതിവില്‍ നിന്ന് വ്യത്യസ്തമായി നിലവിളക്കുകള്‍ ഒഴിവാക്കി ആര്‍ച്ച് ലൈറ്റുകള്‍ കാണികള്‍ക്ക് നേരെ തെളിയിച്ച് കൊണ്ടായിരുന്നു ഉദ്ഘാടനം. ഉദ്‌ഘാടന ദിനമായ ഇന്ന് രാവിലെ മുതല്‍ ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിന്‍റെ പ്രസക്ത ഭാഗം: "മനുഷ്യ വ്യഥകളോടും അതിനെ അതിജീവിക്കാനുമുള്ള പോരാട്ടത്തിനുള്ള ഐക്യദാർഢ്യം കൂടിയാണ് മേളകള്‍. ലോകത്തെമ്പാടുമുള്ള ജീവിതങ്ങള്‍ ചലച്ചിത്ര മേളകളിലൂടെ അവതരിപ്പിക്കപ്പെടുന്നു. സാസ്‌കാരിക കൈമാറ്റത്തിനുള്ള വേദി കൂടിയാണ് മേളയെന്നും മുഖ്യമന്ത്രി പറഞ്ഞു. മേളയുടെ സ്വീകാര്യതയുടെ തെളിവാണ് മേളയുടെ പങ്കാളിത്തം. ഇതുവരെയുള്ള റെക്കോഡുകൾ ഭേദിച്ചാണ് മേളയിലെ ഇത്തവണത്തെ ഡെലിഗേറ്റ് പങ്കാളിത്തം.

ഈ വർഷത്തെ സ്‌പിരിറ്റ് ഓഫ് സിനിമ അവാർഡിന് അർഹമായ ഇറാനിയൻ സംവിധായകന്‍ മഹ്‌നാസ് മുഹമ്മദിയുടെ സഞ്ചാര സ്വാതന്ത്ര്യം വിലക്കുന്ന തരത്തിൽ അവരുടെ കലാസൃഷ്‌ടികൾ അധികാരികളെ അസ്വസ്ഥപ്പെടുത്തുന്നു. യാത്ര വിലക്കുകൾ കാരണമാണ് അവർ എത്തി ചേരാത്തത്. ഏതെങ്കിലും വംശമോ വർഗമോ ശ്രേഷ്‌ഠമെന്ന് കരുതുകയും വംശീയതയിൽ അധിഷ്‌ഠിതമായ സർക്കാരുകൾ കെട്ടിപൊക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ അവസ്ഥയാണ് മഹ്‌നാസ് മുഹമ്മദിയുടെ അനുഭവങ്ങൾ തെളിയിക്കുന്നത്. എവിടെ മനസ് നിർഭയമാകുമോ അവിടെ ശിരസ്‌ ഉയർത്തി തന്നെ ജീവിക്കും. ഭയരഹിതമായി ജീവിക്കുക എന്നതാണ് സ്വാതന്ത്ര്യം. അത് ഉയർത്തുന്നതായിരിക്കണം മേളകള്‍" - മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

27മത് ചലച്ചിത്ര മേളക്ക് തിരിതെളിഞ്ഞു

ചടങ്ങിൽ സ്‌പിരിറ്റ് ഓഫ് സിനിമ അവാർഡ് മെഹനാസ് മുഹമ്മദിക്ക് വേണ്ടി സംവിധായികയുടെ സുഹൃത്തും ചലച്ചിത്ര പ്രവർത്തകയുമായ അതീന റേച്ചൽ സംഗാരി ഏറ്റുവാങ്ങി. ചടങ്ങിൽ നേരിട്ട് പങ്കെടുക്കാനാകാത്തതിനാൽ മെഹ്‌നാസ് മുഹമ്മദി തന്‍റെ യാതനകൾക്ക് എതിരെയുള്ള പ്രതിഷേധമായി സ്വന്തം മുടി മുറിച്ചു നല്‍കുകയായിരുന്നു. പ്രതീകാത്മകമായി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് മെഹ്‌നാസ് മുഹമ്മദിയുടെ മുടി കൈമാറി. ചടങ്ങിൽ സർക്കാരിന്‍റെയും ചലച്ചിത്ര അക്കാദമിയുടെയും ശക്തമായ പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്‍റാണ് ഈ പ്രതിഷേധമെന്ന് അക്കാദമിയുടെ ചെയർമാൻ രഞ്ജിത് പറഞ്ഞു.

സാംസ്‌കാരിക മന്ത്രി വി.എൻ വാസവൻ അധ്യക്ഷനായ ചടങ്ങിൽ മന്ത്രി വി.ശിവന്‍കുട്ടി, മന്ത്രി ആന്‍റണി രാജുവിന് ഫെസ്റ്റിവല്‍ ബുക്ക് നല്‍കിയും മന്ത്രി ജി.ആര്‍ അനില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന് ഫെസ്റ്റിവല്‍ ബുള്ളറ്റിന് നല്‍കിയും പ്രകാശനം ചെയ്‌തു. ചലച്ചിത്ര അക്കാദമിയുടെ പ്രസിദ്ധീകരണമായ സമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പ് അഡ്വ.വി.കെ പ്രശാന്ത് കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണിന് നല്‍കി പ്രകാശനം ചെയ്‌തു .അക്കാദമി ചെയര്‍മാൻ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി. അജോയ്, ആര്‍ട്ടിസ്റ്റിക് ഡയറക്‌ടര്‍ ദീപിക സുശീലന്‍ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

also read:അനന്തപുരിയിൽ സിനിമാലഹരി; 27-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്‌ഘാടനം ഇന്ന്

ABOUT THE AUTHOR

...view details