തിരുവനന്തപുരം : ബിജെപി സംസ്ഥാന ഓഫിസ് ആക്രമിച്ച കേസ് പിൻവലിക്കണം എന്ന ആവശ്യവുമായി സർക്കാർ കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി കേസിലെ ഒന്നാം സാക്ഷിക്ക് സമൻസ് അയച്ചു. എന്നാൽ കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് കാണിച്ച് പരാതിക്കാര്‍ എതിര്‍വാദം കോടതിയിൽ ഫയൽ ചെയ്‌തു.
2022 ജനുവരി ഒന്നിന് പ്രസ്‌തുത ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. മുൻ കോർപ്പറേഷൻ കൗൺസിലറും പാളയം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി ബിനു, മുൻ എസ്.എഫ്.ഐ ജില്ല സെക്രട്ടറി പ്രിജിൽ സാജ് കൃഷ്‌ണ, ജെറിൻ, സുകേശ് എന്നിവരാണ് കേസിലെ നാല് പ്രതികൾ. ഇവർക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. 2017 ജൂലായ് 28നാണ് ബിജെപി ഓഫിസ് ആക്രമിക്കപ്പെട്ടത്.