തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം കായലിന്‍റെ പുനരുജ്ജീവനത്തിന് മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. കായല്‍ സംരക്ഷണം, വിനോദസഞ്ചാര വികസനം, മത്സ്യസമ്പത്തിന്‍റെ വീണ്ടെടുപ്പ് എന്നിങ്ങനെ ആക്കുളം കായലിന്‍റെ സമഗ്ര പുനരുജ്ജീവന പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ഇതിനായി 185.23 കോടി രൂപയാണ് അനുവദിച്ചത്.
ആക്കുളം കായലിന് പുത്തനുണർവ്; 96 കോടിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി - തിരുവനന്തപുരം ജില്ലയിെല പ്രധാന ജലസ്രോതസ്
2 വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നിലവിലെ പരിതാപകരമായ അവസ്ഥ മാറുന്നതോടെ ഇവിടേക്ക് കൂടുതൽ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ.
![ആക്കുളം കായലിന് പുത്തനുണർവ്; 96 കോടിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി akkulam lake rennovation trivandrum tourist destination ആക്കുളം കായലിന് പുത്തനുണർവ് തിരുവനന്തപുരം ജില്ലയിെല പ്രധാന ജലസ്രോതസ് ആക്കുളം വിനോദസഞ്ചാര പദ്ധതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15762341-thumbnail-3x2-akkulam.jpg)
96 കോടിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയത്. നീര്‍ത്തട പുനരുജ്ജീവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുക. 2 വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നിലവിലെ പരിതാപകരമായ അവസ്ഥ മാറുന്നതോടെ ഇവിടേക്ക് കൂടുതൽ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ.
കായലിലെ ഫ്ളോട്ടിംഗ് മാലിന്യം നീക്കം ചെയ്യല്‍, ഡ്രഡ്‌ജിംഗ്, കുളവാഴ നീക്കല്‍, കായലിന്‍റെയും തോടുകളുടെയും ജലശുദ്ധീകരണ പ്രക്രിയകള്‍ എന്നിവയ്‌ക്കൊപ്പം എന്‍ട്രന്‍സ് പ്ലാസ, ഫുഡ് കോര്‍ട്ട്, റെയില്‍ ഷെല്‍ട്ടര്‍ വെറ്റ് ലാന്‍റ് പാര്‍ക്ക്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍, ഇരിപ്പിടം, ഓപ്പണ്‍ ജിം, ബയോ ഫെന്‍സിംഗ്, ടോയ്‌ലറ്റ്, കാര്‍ പാര്‍ക്കിംഗ് തുടങ്ങിയ സംവിധാനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക.