തിരുവനന്തപുരം: അരുവിക്കരയിൽ ഡാം തുറക്കേണ്ടി വന്ന സാഹചര്യം ജലനിരപ്പ് ക്രമാതീതമായി ഉയർന്നതുകൊണ്ടെന്ന് ജില്ലാഭരണകൂടം. 2018ൽ മൂന്നുദിവസം മഴ പെയ്തപ്പോൾ ഡാമിലേക്ക് ഒഴുകിവന്ന ജലത്തിന്‍റെ പകുതിയാണ് ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് ഒഴുകി എത്തിയതെന്നും 22.7 സെന്‍റീമീറ്റർ മഴയാണ് നെടുമങ്ങാടിലും വൃഷ്ടിപ്രദേശത്തും പെയ്തതെന്നും ജില്ലാ കലക്ടർ ബി.ഗോപാലകൃഷ്ണൻ പറഞ്ഞു. മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെയാണ് ഡാം തുറന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.