കേരളം

kerala

ETV Bharat / state

ആളും ആരവവുമില്ലാതെ ഉത്രട്ടാതി വള്ളംകളി ; പങ്കെടുത്തത് മൂന്ന് പള്ളിയോടങ്ങള്‍ - ജലഘോഷയാത്ര

ജലഘോഷയാത്രയ്ക്ക് തുടക്കമിട്ടത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമ്പരാഗത ചടങ്ങുകളെല്ലാം പൂർത്തിയാക്കി.

Utrattathi boat race  Utrattathi boat race without crowd and festive mood  kerala covid situation  ഉതൃട്ടാതി വള്ളംകളി  പള്ളിയോടങ്ങള്‍  കൊവിഡ് മാനദണ്ഡങ്ങള്‍  ജലഘോഷയാത്ര  boat race in covid situation
കൊവിഡ് സാഹചര്യത്തില്‍ ആളും ആരവവുമില്ലാതെ ഉതൃട്ടാതി വള്ളംകളി; പങ്കെടുത്തത് മൂന്ന് പള്ളിയോടങ്ങള്‍

By

Published : Aug 25, 2021, 6:00 PM IST

Updated : Aug 25, 2021, 8:02 PM IST

പത്തനംതിട്ട :പമ്പയുടെ തീരങ്ങളിൽ ആളും ആരവങ്ങളുമില്ലാതെ നാടിന്‍റെ ഉത്സവമായ ഉത്രട്ടാതി വള്ളംകളി. കൊവിഡ് മാനദണ്ഡങ്ങളുടെ പശ്‌ചാത്തലത്തില്‍ മൂന്ന് പള്ളിയോടങ്ങളെ മാത്രം ഉൾപ്പെടുത്തിയാണ് സംഘടിപ്പിച്ചത്. നിലവിലെ സാഹചര്യത്തില്‍ മത്സര വള്ളംകളി ഒഴിവാക്കിയിരുന്നു.

പമ്പയുടെ തീരങ്ങളിൽ ആളും ആരവവുമില്ലാതെ ഉത്രട്ടാതി വള്ളംകളി

വിവിധമേഖലകളെ പ്രതിനിധീകരിച്ച്‌ മൂന്ന് പള്ളിയോടങ്ങള്‍ക്കാണ് ഇക്കുറി ജലമേളയില്‍ പങ്കെടുക്കാന്‍ അനുമതി നൽകിയത്. ബുധനാഴ്ച രാവിലെ 10.45 ന് പാര്‍ഥസാരഥി ക്ഷേത്രക്കടവിലെത്തിയ പള്ളിയോടങ്ങളെ വെറ്റിലയും പുകയിലയും നല്‍കി സ്വീകരിച്ചു. ക്ഷേത്രത്തില്‍ നിന്നുള്ള മാലയും പ്രസാദവും കൈമാറി.

മൂന്ന് ഘട്ടമായി ആചാര ജലഘോഷയാത്ര

പരമ്പരാഗത ചടങ്ങുകളെല്ലാം പൂർത്തിയാക്കിയാണ് ജലഘോഷയാത്രയ്ക്ക് തുടക്കമായത്. ഭീഷ്‌മ പര്‍വത്തിലെ 'ഏഴുരണ്ടു ലോകമെല്ലാം അടക്കി പാലാഴി തന്നില്‍' എന്ന ഭാഗം പള്ളിയോടത്തിൽ ആദ്യ ഘട്ടമായി പാടി തുടക്കമായി. ക്ഷേത്രക്കടവില്‍ നിന്ന് സത്രക്കടവിന്‍റെ ഭാഗത്തേക്ക്, ഭീഷ്മ പര്‍വം പാടി തുഴഞ്ഞുനീങ്ങി.

സത്രക്കടവില്‍ ചവിട്ടിത്തിരിച്ച ശേഷം കിഴക്കോട്ട് പരപ്പുഴക്കടവ് വരെവച്ച്, പാട്ടായ 'ശ്രീ പദ്മനാഭ മുകുന്ദ മുരാന്തക' പാടി മൂന്ന് പള്ളിയോടങ്ങളും ഒന്നിച്ച്‌ തുഴഞ്ഞുനീങ്ങി.

പരപ്പുഴകടവില്‍ നിന്ന് തിരികെ പടിഞ്ഞാട്ടേക്ക് മൂന്ന് പള്ളിയോടങ്ങളും സന്താന ഗോപാലത്തിലെ 'നീലകണ്ഠ തമ്പുരാനേ എന്ന വരികള്‍ ഒന്നിച്ച്‌ പാടി തുഴഞ്ഞ് നീങ്ങി. ഇത്തരത്തിൽ മൂന്ന് ഘട്ടമായാണ് ആചാരപരമായി ജല ഘോഷയാത്ര നടന്നത്.

പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല

നറുക്കെടുപ്പിലൂടെ നിശ്ചയിച്ച മൂന്ന് പള്ളിയോടങ്ങളാണ് ഉത്രട്ടാതി ജലമേളയില്‍ പങ്കെടുത്തത്. കിഴക്കന്‍ മേഖലയില്‍ നിന്ന് കോഴഞ്ചേരി, മധ്യമേഖലയില്‍ നിന്ന് മാരാമണ്‍, പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് കീഴ്വന്മഴി എന്നീ പള്ളിയോടങ്ങളാണ് പങ്കെടുത്തത്.

ഒരു പള്ളിയോടത്തില്‍ 40 തുഴക്കാര്‍ മാത്രമേ പ്രവേശിക്കാവൂവെന്ന് നിബന്ധന ഉണ്ടായിരുന്നു. 52 പള്ളിയോടങ്ങളാണ് സാധാരണ ജലമേളയില്‍ പങ്കെടുത്തുകൊണ്ടിരുന്നത്. പൊതുജനങ്ങള്‍ക്ക് മേളയില്‍ പ്രവേശനമുണ്ടായിരുന്നില്ല.

ALSO READ:കൊവിഡ് പരിശോധന വർധിപ്പിക്കാൻ നടപടി സ്വീകരിച്ചെന്ന് വീണ ജോർജ്

Last Updated : Aug 25, 2021, 8:02 PM IST

ABOUT THE AUTHOR

...view details