പത്തനംതിട്ട: ശബരിമല കാർഷിക സമൃദ്ധിക്കായുള്ള നിറപുത്തിരി ചടങ്ങ് നാളെ നടക്കും. ശബരിമല ഇന്ന് വൈകിട്ട് തുറന്നു. പൂജക്കുപയോഗിക്കുന്ന നെൽക്കറ്റകളുമായുള്ള ഘോഷയാത്രകൾ എത്തി. നാളെ രാവിലെ 5.45നും 6.15നും മധ്യേയാണ് നിറപുത്തരി ചടങ്ങ്. കൊല്ലങ്കോട് അച്ചൻകോവിൽ എന്നിവിടങ്ങളിലെ പാടങ്ങളിൽ നിന്ന് കൊയ്തെടുത്ത നെൽക്കതിരുകളാണ് നിറപുത്തിരി ചടങ്ങിനായി ഉപയോഗിക്കുന്നത്. മുൻ മേൽശാന്തി എസ്.ഇ ശങ്കരൻ നമ്പൂതിരി അയ്യപ്പസേവാസംഘം എമർജൻസി വോളന്‍റിയർ ക്യാപ്റ്റൻ ആർ. കൃഷ്ണകുമാർ എന്നിവരുടെ നേത്യത്വത്തിൽ 70 അംഗ സംഘമാണ് കറ്റകളുമായി എത്തിയത്.
ശബരിമല നിറപുത്തിരി ചടങ്ങ് നാളെ - _sabarimala_niraputhari
നാളെ രാവിലെ 5.45നും 6.15നും മധ്യേയാണ് നിറപുത്തരി ചടങ്ങ്

ശബരിമല നിറപുത്തിരി ചടങ്ങ് നാളെ
മലയാലപ്പുഴ ഭഗവതി ക്ഷേത്രം ഏരുമേലി ശ്രീധർമ ക്ഷേത്രം പമ്പാ ഗണപതി ക്ഷേത്രം എന്നിവിടങ്ങളിലൂടെ ശബരിമല സന്നിധാനത്തും മാളികപ്പുറത്തും എത്തിക്കും. തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ കതിരുകൾ പൂജിച്ച് ശ്രീകോവിലിൽ കൊണ്ടു പോയി ചൈതന്യം ഉള്ളിലും പുറത്തുമായി കെട്ടും. ഭക്തർക്ക് പ്രസാദമായും പൂജിച്ച നെൽക്കതിർ നൽകും. കളഭാഭിഷേകം, പുഷ്പാഭിഷേകം, പടിപൂജ എന്നിവയ്ക്കു ശേഷം രാത്രി 10 ന് നട അടയ്ക്കും.