കേരളം

kerala

ETV Bharat / state

ശബരിമല പരമ്പരാഗത പാതയിലെ സ്ഥിതി വിലയിരുത്താൻ ജില്ലാ കലക്‌ടറെത്തി - District collector inspected Sabarimala pavement

ജില്ലാ കലക്‌ടര്‍ പി.ബി. നൂഹും ഉദ്യോഗസ്ഥ സംഘവും പരമ്പരാഗത തീര്‍ഥാടന പാതയായ പമ്പ-ചെറിയാനവട്ടം - മുക്കുഴി വരെയുള്ള പതിനാറ് കിലോമീറ്റര്‍ ഭാഗം കാല്‍നടയായി സഞ്ചരിച്ചു.

ജില്ലാ കലക്‌ടര്‍ പി.ബി. നൂഹ്

By

Published : Nov 13, 2019, 11:01 PM IST

Updated : Nov 13, 2019, 11:35 PM IST

പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പരമ്പരാഗത കാനന പാതയിലെ സ്ഥിതിയും സൗകര്യങ്ങളും നേരിട്ടു വിലയിരുത്താന്‍ ജില്ലാ കലക്‌ടറും സംഘവും ശബരിമല വനാന്തരത്തിലൂടെ യാത്ര ചെയ്‌തു. ജില്ലാ കലക്‌ടര്‍ പി.ബി. നൂഹ് ഉദ്യോഗസ്ഥ സംഘത്തിനൊപ്പം വന്യമൃഗങ്ങള്‍ നിറഞ്ഞ ഉള്‍വനത്തിലുള്ള പരമ്പരാഗത തീര്‍ഥാടന പാതയിലൂടെ 16 കിലോമീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിച്ചാണ് പരിശോധന നടത്തിയത്.

ശബരിമല പരമ്പരാഗത പാതയിലെ സ്ഥിതി വിലയിരുത്താൻ ജില്ലാ കലക്‌ടറെത്തി
ശബരിമല തീര്‍ഥാടകരെ ഏറെ ആകര്‍ഷിക്കുന്ന പരമ്പരാഗത കാനന പാതകളില്‍ ഒന്നാണ് പമ്പ-ചെറിയാനവട്ടം- മുക്കുഴി-അഴുത പാത. പരിശോധനക്ക് ശേഷം വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയും രാത്രിയില്‍ തീര്‍ഥാടകര്‍ വനത്തില്‍ വഴിതെറ്റി പോകാനുള്ള സാധ്യതയും കണക്കിലെടുത്ത് ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ പരമ്പരാഗത കാനനപാതയിലൂടെ തീര്‍ഥാടകരെ കടത്തിവിടില്ലെന്ന് ജില്ലാ കലക്‌ടര്‍ അറിയിച്ചു. ശബരിമല നടതുറക്കുന്നതോടെ എരുമേലിയില്‍ നിന്ന് പേട്ടതുള്ളിയെത്തുന്ന തീര്‍ഥാടകര്‍ അഴുത, കല്ലിടാംകുന്ന് മുക്കുഴി, വെള്ളാറഞ്ചെറ്റ, മഞ്ഞപ്പടിത്തട്ട്, വള്ളിത്തോട്, പുതുശേരി, കരിമല വഴി 19 കിലോമീറ്റര്‍ നടന്നാണ് പമ്പയില്‍ എത്തുന്നത്.

കലക്‌ടറോടൊപ്പം ശബരിമല എഡിഎം എന്‍.എസ്.കെ.ഉമേഷ്, തിരുവല്ല സബ് കലക്‌ടര്‍ ഡോ.വിനയ് ഗോയല്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഡയറക്‌ടര്‍ കെ.ആര്‍.അനൂപ്, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്‌ടര്‍ സി.കെ.ഹാബി, റെയ്ഞ്ച് ഓഫീസര്‍ എന്‍.കെ.അജയ് ഘോഷ്, ഡെപ്യൂട്ടി റെയ്ഞ്ചര്‍ അനില്‍ ചക്രവര്‍ത്തി കൂടാതെ, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

Last Updated : Nov 13, 2019, 11:35 PM IST

ABOUT THE AUTHOR

...view details