പാലക്കാട്: പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി നാലിന് തുറക്കാനിരിക്കെ വിദ്യാർഥികൾക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി ആരോഗ്യ സർവകലാശാല. തിരിച്ചെത്തുന്ന വിദ്യാർഥികൾ 48 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തി നെഗറ്റിവ് റിപ്പോർട്ട് സമർപ്പിച്ചാല്‍ മാത്രമേ ഹോസ്റ്റലുകളിലടക്കം പ്രവേശനം ലഭിക്കൂ. നിലവിലെ സാഹചര്യത്തിൽ സർക്കാർതല ആർ.ടി.പി.സി.ആർ പരിശോധനക്കുള്ള സൗകര്യങ്ങൾ പരിമിതമാണ്. പല ജില്ലകളിലും ആശുപത്രികളിൽ നിന്നയക്കുന്നതടക്കം നൂറുകണക്കിന് ആർ.ടി.പി.സി.ആർ സാമ്പിളുകളുടെ ഫലം ആഴ്ചകളോളം താമസിച്ചെത്തുന്ന സാഹചര്യമുണ്ട്.
വിദ്യാർഥികൾക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി ആരോഗ്യസർവകലാശാല - RTPCR test
വിദ്യാർഥികൾക്ക് പരിശോധന സൗകര്യം ഒരുക്കുന്നതിനെപ്പറ്റി നിർദേശങ്ങളൊന്നുമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്.
![വിദ്യാർഥികൾക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി ആരോഗ്യസർവകലാശാല ആർടിപിസിആർ പരിശോധന ആർടിപിസിആർ ആരോഗ്യസർവകലാശാല ആർടിപിസിആർ പരിശോധന നിർബന്ധമാക്കി ആരോഗ്യസർവകലാശാല University of Health RTPCR test University of Health makes RTPCR test mandatory](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10078576-1083-10078576-1609477439144.jpg)
ആർടിപിസിആർ പരിശോധന നിർബന്ധമാക്കി ആരോഗ്യസർവകലാശാല; വെട്ടിലായി വിദ്യാർഥികൾ
വിദ്യാർഥികൾക്ക് പരിശോധന സൗകര്യം ഒരുക്കുന്നതിനെപ്പറ്റി നിർദേശങ്ങളൊന്നുമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. 1500 രൂപയാണ് പരിശോധനക്കായി വിദ്യാർഥികളിൽനിന്ന് സ്വകാര്യ ലാബുകൾ ഈടാക്കുന്നത്. ഇതുമൂലം ഹോസ്റ്റലുകളിൽ പുനഃപ്രവേശനം വൈകാനാണ് സാധ്യതയെന്നും വിദ്യാർഥികൾ ചൂണ്ടിക്കാണിക്കുന്നു. ആദ്യഘട്ടത്തിൽ അവസാന വർഷ വിദ്യാർഥികൾക്കുള്ള ക്ലാസുകളാണ് ആരംഭിക്കുന്നത്. മറ്റു വിദ്യാർഥികളുടെ കോളജ് പ്രവേശനം ഘട്ടം ഘട്ടമായി പരിഗണിക്കാനാണ് സർവകലാശാല തീരുമാനം.