പാലക്കാട്: മുതലമട മൊണ്ടിപ്പതി പന്തപ്പാറയിൽ കണ്ടെത്തിയ മനുഷ്യന്‍റെ തലയോട്ടി വിദഗ്‌ധ പരിശോധനയ്‌ക്ക് അയച്ചു. ഞായർ (13.02.22) രാവിലെ വിരലടയാള വിദഗ്‌ധർ, ഡോഗ് സ്‌ക്വാഡ്, സയന്‍റിഫിക് അസിസ്റ്റന്‍റ്, ബോംബ് സ്ക്വാഡ് എന്നിവരെത്തി തലയോട്ടിയും കണ്ടെത്തിയ സ്ഥലവും പരിശോധിച്ചു.
തുടർന്ന് തലയോട്ടി തൃശൂരിലെ ഫോറൻസിക് റീജിണൽ ലബോറട്ടറിയിലേക്ക് മാറ്റി. ചിറ്റൂർ ഡിവൈഎസ്‌പി സി.സുന്ദരന്‍റെ നേതൃത്വത്തിലാണ് ഞായറാഴ്‌ച പരിശോധന നടത്തിയത്. ശനിയാഴ്‌ച (12.02.22) വൈകിട്ട് നാലിന് പ്രദേശവാസിയായ അയ്യപ്പനും സുഹൃത്ത് സുരേഷും വനവിഭവം ശേഖരിക്കാൻ പോയപ്പോഴാണ് തലയോട്ടി കണ്ടെത്തിയത്.