പാലക്കാട്:വരള്‍ച്ചെ പ്രതിരോധിക്കാനായി ജില്ലയില്‍ ഇതുവരെ വീണ്ടെടുത്തത് 56 പരമ്പരാഗത കുളങ്ങള്‍. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്താണ് കുളങ്ങളെ വീണ്ടെടുക്കുന്ന പദ്ധതി തുടങ്ങിയത്. മണ്ണ് സംരക്ഷണ വകുപ്പിന്‍റെ (സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ) നേതൃത്വത്തിലാണ് കുളങ്ങളെ വീണ്ടെടുക്കുന്നത്.
നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്‍റിന്‍റെ (നബാർഡ്) 15 കോടി രൂപയുടെ ധനസഹായത്തോടെയാണ് അഞ്ച് വർഷത്തിനകം ഇത്രയും കുളങ്ങൾ നവീകരിച്ചത്.
നവീകരിച്ച 53 കുളങ്ങൾ അതാത് തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറി. ബാക്കിയുള്ള കടമ്പഴിപ്പുറം വായില്യാംകുന്നിൽ ശിവക്ഷേത്ര കുളം, വടകരപതിയിലെ വെള്ളച്ചിയമ്മൻ കുളം, കരിമ്പയിലെ കണക്കംപാടം കുളം എന്നിവയുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.