കേരളം

kerala

കവളപ്പാറ ദുരന്തത്തിന് രണ്ടാണ്ട്; പൂര്‍ത്തിയാകാതെ പുനരധിവാസം, ദുരിത ബാധിതര്‍ ക്യാമ്പില്‍ തന്നെ

By

Published : Aug 8, 2021, 12:35 PM IST

നിലവില്‍ ക്യാമ്പില്‍ കഴിയുന്നവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. പ്രളയ സമയത്ത് മത്സരിച്ച് ഓടിയെത്തിയ ജനപ്രതിനിധികളെ ഇപ്പോൾ കാണാറേയില്ലെന്ന് ഇവര്‍ പറയുന്നു.

സംസ്ഥാനത്തെ ഏറ്റവും വലിയ പ്രളയ ദുരന്തമായ കവളപ്പാറ ദുരന്തത്തിന് നാളെ രണ്ട്  Two years to Kavalappara tragedy Incomplete rehabilitation victims still stay in camp  കവളപ്പാറ ദുന്തത്തിന് രണ്ടാണ്ട്  പൂര്‍ത്തിയാകാതെ പുനരധിവാസം  കവളപ്പാറ ദുരന്തത്തിന് ഞാറാഴ്ച രണ്ട് വയസ്  Two years to Kavalappara tragedy  Incomplete rehabilitation  victims still stay in camp  മലപ്പുറം
കവളപ്പാറ ദുന്തത്തിന് രണ്ടാണ്ട്; പൂര്‍ത്തിയാകാതെ പുനരധിവാസം, ദുരിത ബാധിതര്‍ ക്യാമ്പില്‍ തന്നെ

മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ പ്രളയ ദുരന്തങ്ങളിലൊന്നായ കവളപ്പാറ ദുരന്തത്തിന് ഞായറാഴ്ച രണ്ട് വയസ്. 2019 ഓഗസ്റ്റ് എട്ടിനാണ് അപകടം ഉരുൾപൊട്ടൽ രൂപത്തിലെത്തിയത്. 59 പേരുടെ ജീവനെടുത്തു. 48 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുത്തത്. 11 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

എങ്ങുമെത്താതെ 56 കുടുംബങ്ങളുടെ പുനരധിവാസം

ദുരന്തത്തിൽ വീടും സ്ഥലവും ഉറ്റവരെയും നഷ്ടമായ 16 കുടുംബങ്ങളിലെ 72 പേർ കഴിയുന്നത് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്. പോത്തുകൽ അങ്ങാടിയിലെ കെട്ടിടത്തിന്‍റെ ഓഡിറ്റോറിയത്തിലാണ് ഇവരുടെ താമസം. 56 കുടുംബങ്ങളുടെ പുനരധിവാസം എങ്ങുമെത്തിയില്ല.

കവളപ്പാറ ദുരന്തത്തിന് രണ്ടാണ്ട്; പൂര്‍ത്തിയാകാതെ പുനരധിവാസം, ദുരിത ബാധിതര്‍ ക്യാമ്പില്‍ തന്നെ

കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ കഴിയാത്ത അവസ്ഥയിലാണിവര്‍. കൂടുതലും സ്ത്രികളും കുട്ടികളുമാണ്. വിദ്യാര്‍ഥികളുടെ ഓൺലൈൻ പഠനവും പ്രതിസന്ധിയിലാണ്. പ്രളയ സമയത്ത് മത്സരിച്ച് ഓടിയെത്തിയ ജനപ്രതിനിധികളെ ഇപ്പോൾ കാണാറേയില്ലെന്ന് ദുരിതബാധിതര്‍ പറയുന്നു.

താങ്ങാവണം സര്‍ക്കാര്‍

ദുരന്തത്തിനിരയായ പ്രദേശത്ത് 108 കുടുംബങ്ങൾക്കാണ് പുനരധിവാസം നിശ്ചയിച്ചത്. എം.എ യൂസഫലിയുടെ നേതൃത്വത്തിൽ 33 കുടുംബങ്ങൾക്കും, സർക്കാർ സഹായതോടെ 19 വീടുകളും നിർമ്മിച്ചിട്ടുണ്ട്. ഇവയില്‍ താമസം തുടങ്ങി. ജനറൽ വിഭാഗങ്ങളിൽ 24 വീടുകളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്.

ഇനിയും ദുരിതത്തില്‍ കഴിയുന്നവരോടുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥ ക്രൂരമാണെന്നാണ് ഇവര്‍ പറയുന്നത്. പ്രതീക്ഷകളുടെ പുതുജീവിതത്തിലേക്ക് ദുരന്തബാധിതരെ നയിക്കേണ്ടത് സര്‍ക്കാര്‍ ഉത്തരവാദിത്തമായി കാണണം.

ALSO READ:മുഈനലി തങ്ങള്‍ക്കെതിരെ ഇപ്പോള്‍ നടപടിയില്ല; റാഫിക്ക് സസ്‌പെന്‍ഷന്‍; മുസ്ലിം ലീഗ് ഉന്നതാധികാര യോഗം

ABOUT THE AUTHOR

...view details