മലപ്പുറം:ദേശീയപാത കോഴിച്ചെനയില്‍ വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം. കാര്‍ യാത്രികരായ ഗുരുവായൂര്‍ ഇരിങ്ങാപ്പുറം സ്വദേശികളായ മുഹമ്മദ് ഇര്‍ഷാദ്, അബ്ദുൾ ഹക്കീം എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മേലേ കോഴിച്ചെന പള്ളിക്ക് സമീപമായിരുന്നു അപകടം.
കോഴിച്ചെന ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം - Malappuaram
പത്രവുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇരിങ്ങാപ്പുറം സ്വദേശികളായ മുഹമ്മദ് ഇര്‍ഷാദ്, അബ്ദുൾ ഹക്കീം എന്നിവരാണ് മരിച്ചത്
പത്രവുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. മുന്‍പിലുണ്ടായിരുന്ന ദീർഘദൂരയാത്രാ ബസിനെ മറികടക്കുന്നതിനിടെ എതിർവശത്തു നിന്ന് വന്ന വിനോദയാത്ര സംഘം സഞ്ചരിച്ച ബസിന്‍റെ ഇടയിൽ കാർ അകപ്പെടുകയായിരുന്നു. പൂർണ്ണമായും തകർന്ന കാർ വെട്ടിപൊളിച്ചാണ് ഇരുവരേയും പുറത്തെടുത്തത്. തിരൂരിൽ നിന്നും എത്തിയ അഗ്നിശമന സേന, കൽപകഞ്ചേരി പൊലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.
വാഹനമോടിച്ചിരുന്നഅബ്ദുൾ ഹക്കീം തൽക്ഷണം മരിച്ചു. പരിക്കേറ്റ ഇർഷാദിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നിട് മരിച്ചു . മൃതദേഹം അൽമാസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് . കൽപ്പകഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.