മലപ്പുറം:യുവതിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ. പൊന്നാനി സ്റ്റേഷനിലെ സിപിഒ ജയപ്രകാശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. മഞ്ചേരി സ്വദേശിനിയാണ് പരാതി നല്‍കിയത്. മഞ്ചേരി ചെങ്ങര സ്വദേശിയാണ് ജയപ്രകാശ്.
വിവാഹ വാഗ്‌ദാനം നല്‍കി ആദിവാസി യുവതിയെ പീഡിപ്പിച്ചു:തിരുനെല്ലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 30കാരിയായ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്‌തുവെന്ന പരാതിയില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. മെയ് ഒന്‍പതിനാണ് പൊലീസ് നടപടി. പനവല്ലി സ്വദേശി അജീഷ്നെതിരെയാണ് (31) ബലാത്സംഗത്തിനും, എസ്‌സിഎസ്‌ടി അതിക്രമ നിയമ പ്രകാരവും നടപടി. മെയ് നാലിനാണ് പീഡനം നടന്നത്.
ഫോണ്‍ മുഖാന്തരം പരിചയപ്പെട്ട അജീഷ് വിവാഹ വാഗ്‌ദാനം നല്‍കി ക്രൂരമായി ബലാംത്സംഗം ചെയ്‌തെന്നാണ് പരാതി. രാത്രിയാണ് അജീഷ് യുവതിയെ വീട്ടിലെത്തി തന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അവിടെ വച്ച് ബലാത്സംഗം ചെയ്‌തതായും സാരമായി മുറിവേറ്റ് രക്തസ്രാവം വന്ന യുവതിയെ ഇയാളും സുഹൃത്തും സുഹൃത്തിന്‍റെ ഭാര്യയും ചേര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍ കൂടെ നിന്ന് പരിചരിച്ചിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനോട് പരാതിയൊന്നുമില്ലെന്നും സമ്മത പ്രകാരമാണ് ബന്ധപ്പെട്ടതെന്നുമാണ് യുവതി പറഞ്ഞത്.