മലപ്പുറം: ആനക്കയം സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പരിശോധന നടത്തി വിജിലൻസ്. കേസിൽ ആരോപണ വിധേയനായ ബാങ്ക് മുന്‍ യു.ഡി ക്ലർക്ക് കെ.വി സന്തോഷ് കുമാറിന്‍റെ വീട്ടിലാണ് ഉദ്യോഗസ്ഥര്‍ റെയ്‌ഡ് നടത്തിയത്. പള്ളിക്കാപറ്റയിലെ സന്തോഷിന്‍റെ വീട്ടിൽ രണ്ട് മണിക്കൂറോളം നടന്ന പരിശോധനയില്‍ നിർണായക രേഖകൾ ലഭിച്ചതായാണ് വിവരം.
സന്തോഷ് തട്ടിയത് ഏഴുകോടിയിലധികം രൂപ
മലപ്പുറം വിജിലൻസ് ഇൻസ്‌പെക്ടർ ജ്യോതിന്ദ്ര കുമാറിന്‍റെ നേതൃത്വത്തിലെത്തിയ സംഘം ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ബാങ്ക് മുന്‍ ജീവനക്കാരന്‍റെ വീട്ടിലെത്തിയത്. 2018 ൽ 232 നിക്ഷേപകരിൽ നിന്നായി പത്തു കോടിയോളം രൂപയാണ് സഹകരണ ബാങ്ക് തട്ടിയെടുത്തത്. ഇതില്‍ 73529000 രൂപ സന്തോഷ് തട്ടിയെടുത്തതായാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം.