കോഴിക്കോട്: വടകര പീഡനക്കേസിൽ പ്രതികളായ സി.പി.എം പ്രാദേശിക നേതാക്കളെ കോടതി റിമാൻഡ് ചെയ്തു. വടകര ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ ബാബുരാജ്, ലിജീഷ് എന്നിവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
സി.പി.എം പ്രാദേശിക നേതാക്കൾ മൂന്നു മാസം മുൻപ് നിരന്തരം പീഡിപ്പിച്ചു എന്നു കാണിച്ച് കഴിഞ്ഞ ദിവസമാണ് യുവതി വടകര പൊലീസിൽ പരാതി നൽകിയത്. സി.പി.എം മുളിയേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ബാബുരാജ്. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയായി പ്രവര്‍ത്തിച്ചയാളാണ് ലിജീഷ്. പ്രതികളെ തിങ്കളാഴ്ച പുലർച്ചെയാണ് പിടികൂടിയത്.