കോഴിക്കോട് :നിപ (Nipah)രോഗലക്ഷണമുള്ള രണ്ടുപേരുടെ സാമ്പിൾ കൂടി പരിശോധനയ്‌ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് (Pune Virology Institute) അയച്ചു. സമ്പർക്ക പട്ടികയിലുള്ള (Nipah Contact List) രണ്ട് ആരോഗ്യ പ്രവർത്തകരുടെ (Health Workers) സാമ്പിളുകളാണ് പരിശോധനയ്‌ക്കയച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരാണിവർ (Nipah Virus More Samples For Test).
പരിശോധനയിലേക്ക് ഇങ്ങനെ : മരുതോങ്കരയിൽ മരിച്ച വ്യക്തിയുമായാണ് ഇവര്‍ക്ക് സമ്പർക്കമുണ്ടായിരുന്നത്. ഇയാളുടെ റൂട്ട് മാപ്പ് പഞ്ചായത്ത് തയ്യാറാക്കിയിരുന്നു. ഓഗസ്‌റ്റ് 22 ന് ലക്ഷണങ്ങൾ തുടങ്ങി. ഇയാള്‍ 23 ന് വൈകീട്ട് ഏഴ് മണിക്ക് തിരുവള്ളൂരിൽ കുടുംബ ചടങ്ങിൽ പങ്കെടുത്തു. 25 ന് 11 മണിക്ക് മുള്ളംകുന്ന് ഗ്രാമീണ ബാങ്ക് സന്ദർശിച്ച ഇയാള്‍, ഇതേ ദിവസം 12.30ന് കള്ളാഡ് ജുമ മസ്‌ജിദിലുമെത്തി.