കേരളം

kerala

By

Published : Oct 15, 2021, 4:21 PM IST

ETV Bharat / state

'പറഞ്ഞത് ഇടത് നയം, ഖേദം പ്രകടിപ്പിച്ചിട്ടില്ല'; പ്രസ്‌താവനയിൽ ഉറച്ച് മുഹമ്മദ് റിയാസ്

എം.എൽ.എമാരുടെ യോഗത്തിൽ ഖേദം പ്രകടിപ്പിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും താൻ എവിടെയും ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

muhammed riyas explanation on his remarks on contractors  muhammed riyas  minister of public works  മുഹമ്മദ് റിയാസ്  കെഎസ്ആർടിസി ടെർമിനൽ  കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ  പൊതുമരാമത്ത് വകുപ്പ് മന്ത്രി
'പറഞ്ഞത് ഇടത് നയം, ഖേദം പ്രകടിപ്പിച്ചിട്ടില്ല'; പ്രസ്‌താവനയിൽ ഉറച്ച് മുഹമ്മദ് റിയാസ്

കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനൽ വിഷയത്തിൽ നിയമസഭയിൽ നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. എം.എൽ.എമാരുടെ ശുപാർശയുമായി കരാറുകാർ തന്നെ കാണാൻ വരരുതെന്നായിരുന്നു മന്ത്രിയുടെ സഭയിലെ പരാമർശം. താൻ പറഞ്ഞതിൽ തെറ്റില്ലെന്നും കെ.എസ്.ആർ.ടി.സി കരാറിൽ താൻ ഇടപെട്ടിട്ടില്ലെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

ചില കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മിൽ നക്‌സസ് ഉണ്ടെന്നും തട്ടിപ്പും അഴിമതിയും നടക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു. സ്വന്തം മണ്ഡലത്തിലെ പൊതുപ്രശ്നങ്ങൾ കരാറുകാരുടേതായാലും എം.എൽ.എമാർക്ക് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താം.

'പറഞ്ഞത് ഇടത് നയം, ഖേദം പ്രകടിപ്പിച്ചിട്ടില്ല'; പ്രസ്‌താവനയിൽ ഉറച്ച് മുഹമ്മദ് റിയാസ്

കരാറുകാരിൽ ഭൂരിപക്ഷവും നല്ലവരാണ്. ചെറിയ വിഭാഗമാണ് പ്രശ്‌നക്കാർ. ഉദ്യോഗസ്ഥരും അങ്ങനെതന്നെയാണെന്നും മന്ത്രി റിയാസ് പറഞ്ഞു.

പുറത്തുവന്ന വാർത്തകൾ വ്യാജം

എം.എൽ.എമാരുടെ യോഗത്തിൽ ഖേദം പ്രകടിപ്പിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും താൻ എവിടെയും ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണ്. ഒരടി പുറകോട്ട് പോയിട്ടുമില്ല.

എം.എൽ.എമാർക്ക് കരാറുകാരെ മന്ത്രിയുടെ അടുത്ത് കൊണ്ട് വരാം പക്ഷെ എന്ത് ഏത് ആര് എന്ന് നോക്കിയേ പറ്റൂ. മന്ത്രി എന്ന നിലയിൽ ഇടതുപക്ഷ നിലപാടും നയവുമാണ് നടപ്പാക്കുന്നതെന്നും കരാറുകാർ തെറ്റായ നിലപാട് എടുത്താൽ അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ നിയമസഭയിലെ പ്രസ്‌താവനക്കെതിരെ നിയമസഭാകക്ഷി യോഗത്തില്‍ ഭരണകക്ഷി എംഎല്‍എമാരില്‍ നിന്ന് രൂക്ഷവിമർശനമുയർന്നിരുന്നു.

Also Read: രണ്ട് സൈനികർ കൊല്ലപ്പെട്ടു, ജമ്മു കശ്‌മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നു

ABOUT THE AUTHOR

...view details