കോഴിക്കോട്:ജില്ലയില്‍ വിവിധയിടങ്ങളിലായി മോട്ടോർ വാഹന വകുപ്പ് 2019 ജനുവരി മുതൽ ഡിസംബർ വരെ നടത്തിയ പരിശോധനയിൽ ലഭിച്ചത് 1.89 കോടി രൂപ. മൊത്തം 19,798 കേസുകളാണ് കോഴിക്കോട്, കൊടുവള്ളി, നന്മണ്ട റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളുടെ പരിധിയിൽ രജിസ്റ്റർ ചെയ്‌തത്.
കർശന പരിശോധന; 2019ൽ കോഴിക്കോട് ആർടിഒ ഈടാക്കിയത് ഒന്നേമുക്കാൽ കോടി രൂപ - ആർടിഒ
19,798 കേസുകളാണ് കോഴിക്കോട്, കൊടുവള്ളി, നന്മണ്ട റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളുടെ പരിധിയിൽ രജിസ്റ്റർ ചെയ്‌തത്.
![കർശന പരിശോധന; 2019ൽ കോഴിക്കോട് ആർടിഒ ഈടാക്കിയത് ഒന്നേമുക്കാൽ കോടി രൂപ rto strict action fine കോഴിക്കോട് ആർടിഒ ആർടിഒ കോഴിക്കോട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5559684--thumbnail-3x2-kz.jpg)
ഇതിൽ മദ്യപിച്ച് വാഹനം ഓടിച്ച 424 പേരുടെ ലൈസൻസ് റദ്ദ് ചെയ്‌തിട്ടുമുണ്ട്. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ച 211 പേരുടെ ലൈസൻസും റദ്ദാക്കി. ഇതിന് പുറമെ അശ്രദ്ധമായി വാഹനമോടിക്കൽ, ഹെൽമറ്റ്-സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കൽ, ഫാൻസി ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾ, എയർ ഹോൺ ഉപയോഗിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾക്കും പിഴ ചുമത്തിയിട്ടുണ്ട്. പരിശോധന കർശനമാക്കിയതോടെ നിയമലംഘനം ഒരു പരിധി വരെ തടയാൻ സാധിച്ചതായി ആർടിഒ എം.പി.സുഭാഷ് ബാബു പറഞ്ഞു. പുതുവർഷത്തിൽ പരിശോധന കൂടുതൽ കർശനമാക്കാനാണ് ആർടിഒ അധികൃതരുടെ തീരുമാനം.