കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളിലുണ്ടായ ശക്തമായ ഉരുൾപൊട്ടലുകളിൽ ഏറ്റവുമധികം ദുരിതമുണ്ടായത് ചാലിയാറിന്‍റെ തീരങ്ങളിലുള്ള കുടുംബങ്ങൾക്കാണ്. പ്രളയജലമിറങ്ങി നാല് ദിവസമായിട്ടും നൂറ് കണക്കിന് കുടുംബങ്ങളാണ് സ്വന്തം വീടുകളിൽ തിരികെയെത്താന്‍ കഴിയാതെ ദുരിതമനുഭവിക്കുന്നത്. കൊടിയത്തൂർ ചെറുവാടി പുത്തലം, താഴത്ത് മുറി ഭാഗങ്ങളിലായി ഇരുനൂറിലധികം കുടുംബങ്ങൾക്കാണ് ദുരിതം. ഈ ഭാഗങ്ങളിൽ അടിഞ്ഞ് കൂടിയത് ലോഡ് കണക്കിന് എക്കൽ മണ്ണാണ്. പല സ്ഥലങ്ങളിലും മുട്ടോളം ഉയരത്തിലാണ് ചെളി അടിഞ്ഞത്.
പ്രളയജലമിറങ്ങി; വീട്ടിൽ തിരിച്ചെത്താനാവാതെ നൂറുകണക്കിന് കുടുംബങ്ങൾ - kerala flood
കൊടിയത്തൂർ ചെറുവാടി പുത്തലം, താഴത്ത് മുറി ഭാഗങ്ങളിലായി ഇരുനൂറിലധികം കുടുംബങ്ങളാണ് ദുരിതത്തിലായത്
![പ്രളയജലമിറങ്ങി; വീട്ടിൽ തിരിച്ചെത്താനാവാതെ നൂറുകണക്കിന് കുടുംബങ്ങൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4147368-thumbnail-3x2-kkd.jpg)
സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ മൂന്ന് ദിവസമായി തുടരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പകുതിയോളം സ്ഥലത്തെ ചെളി മാറ്റാനായി. വലിയ പമ്പ് സെറ്റുകളും കലപ്പയും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ചാണ് ചെളി മാറ്റുന്നത്.
ചെറുവാടിയിലെ വ്യാപാര മേഖലക്കും കനത്ത നഷ്ടമാണ് ഈ പ്രളയം വരുത്തിവച്ചത്. 90 ശതമാനം കടകളും വെള്ളത്തിൽ മുങ്ങിയതോടെ ലക്ഷങ്ങളുടെ നഷ്ടവും സംഭവിച്ചു. ഇനിയും കടകൾ വൃത്തിയാക്കി തുറന്ന് പ്രവർത്തിക്കാനായിട്ടില്ല. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്‍റെ ചെറുവാടി ഭാഗത്തെ മാത്രം പുനർനിർമിക്കണമെങ്കിൽ തന്നെ കോടികൾ ആവശ്യമായി വരുമെന്ന കാര്യത്തിൽ സംശയമില്ല.