കോഴിക്കോട്:മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എം ഷാജിയെ വിജിലൻസ് ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജിലൻസ് ഷാജിക്ക് നോട്ടീസ് നല്‍കിയിരുന്നു. കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽ നിന്ന് കണ്ടെടുത്ത അരക്കോടി രൂപയുടെയും സ്വർണത്തിൻ്റെയും ഉറവിടത്തെക്കുറിച്ച് അറിയാനാണ് ചോദ്യം ചെയ്യൽ.
അനധികൃത സ്വത്ത് സമ്പാദനം; കെ.എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു - കെ എം ഷാജി
കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽ നിന്ന് കണ്ടെടുത്ത അരക്കോടി രൂപയുടെയും സ്വർണത്തിൻ്റെയും ഉറവിടത്തെക്കുറിച്ച് അറിയാനാണ് ചോദ്യം ചെയ്യൽ.
![അനധികൃത സ്വത്ത് സമ്പാദനം; കെ.എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു KM Shaji appeared at the Kozhikode Vigilance headquarters for questioning in the illegal acquisition of property case. KM Shaji KM Shaji appeared at the Kozhikode Vigilance headquarters Vigilance headquarters questioning in the illegal acquisition of property case. illegal acquisition of property അനധികൃത സ്വത്ത് സമ്പാദനം; കെ എം ഷാജി കോഴിക്കോട് വിജിലൻസ് ആസ്ഥാനത്ത് ഹാജരായി അനധികൃത സ്വത്ത് സമ്പാദനം അനധികൃത സ്വത്ത് സമ്പാദനം; കെ എം ഷാജി ചോദ്യം ചെയ്യലിനായി കോഴിക്കോട് വിജിലൻസ് ആസ്ഥാനത്ത് ഹാജരായി കെ എം ഷാജി ചോദ്യം ചെയ്യലിനായി കോഴിക്കോട് വിജിലൻസ് ആസ്ഥാനത്ത് ഹാജരായി കെ എം ഷാജി വിജിലൻസ് ആസ്ഥാനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11421427-697-11421427-1618548386531.jpg)
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഷാജിക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. ഇതിന്‍റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്.
2011 മുതൽ 2021 വരെയുള്ള കാലയളവിൽ ഷാജിയുടെ സ്വത്തിൽ 166 ശതമാനം വർധനയുണ്ടായെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. കണ്ണൂരിലെ വീട്ടിൽ നടത്തിയ റെയ്‍ഡിലാണ് അരക്കോടി രൂപ വിജിലൻസ് പിടിച്ചെടുത്തത്. പണത്തിന് രേഖയുണ്ടെന്നും സ്ഥലക്കച്ചവടത്തിനായി ബന്ധു വീട്ടിൽ കൊണ്ടുവച്ച പണമാണെന്നും രേഖ ഹാജരാക്കാൻ രണ്ട് ദിവസത്തെ സമയം വേണമെന്നുമാണ് ഷാജി വിജിലൻസിനോട് ആവശ്യപ്പെട്ടിരുന്നത്. കോഴിക്കോട് മാലൂർ കുന്നിലെ വീട്ടിൽ നിന്ന് 39,000 രൂപയുടെ വിദേശ കറൻസികൾ, 431 ഗ്രാം സ്വർണം, വിദേശ യാത്രകളുമായി ബന്ധപ്പെട്ട രേഖകൾ, 72 മറ്റ് രേഖകൾ എന്നിവയും വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിനെല്ലാം ഷാജി രേഖാമൂലം ഇന്ന് മറുപടി നല്‍കണം.