കോഴിക്കോട്:പച്ചപ്പനംതത്തയും പത്തിമടക്കി ചുരുളുന്ന പാമ്പും.. കുരുത്തോല കൊണ്ട് ഗോപാലേട്ടന്‍റെ കരവിരുതില്‍ സുന്ദര രൂപങ്ങൾ വിരിയുന്നത് കാണാൻ ഒപ്പം കുട്ടികളുണ്ടാകും. എങ്ങനെയാണ് ഓരോ രൂപവും നിർമിക്കുന്നതെന്ന് ഗോപാലേട്ടൻ കുട്ടികൾക്ക് പറഞ്ഞു നല്‍കും. വടകര ചോറോട് സ്വദേശിയാണ് ഗോപാലൻ.
എന്തിനും ഏതിനും പ്ലാസ്റ്റിക്ക് അരങ്ങുവാഴുന്ന കാലത്ത് ഗോപാലേട്ടന്‍റെ പച്ചപ്പനംതത്തയും പാമ്പുമൊക്കെ കൗതുകം തന്നെ. കയ്യില്‍ കുരുത്തോല കിട്ടിയാല്‍ അതിനെ പൂക്കളും കൊട്ടയും പന്തും അങ്ങനെ കുട്ടികൾക്ക് ഇഷ്‌ടമുള്ള എന്തും നിർമിക്കാൻ 76-ാം വയസിലും ഗോപാലൻ റെഡി.