കോഴിക്കോട് :പൊന്നോണം വന്നെത്തിയതോടെ നാട്ടിലും നഗരത്തിലും പൂക്കടകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. അത്തപൂക്കളം തീർക്കാനും മറ്റ് അനുബന്ധ ആഘോഷങ്ങൾക്കുമായി ഈ വര്‍ഷവും ധാരാളം പൂക്കൾ പല സംസ്ഥാനങ്ങളിൽ നിന്നായി കോഴിക്കോട് എത്തി.
എന്നാൽ മുന്‍ വർഷങ്ങളിലെ പോലെ പൂക്കച്ചവടം ഇനിയും സജീവമായിട്ടില്ല. ഉയർന്ന വിലയും വിൽപ്പനക്കുറവും മൂലം കച്ചവടക്കാര്‍ പ്രതിസന്ധിയിലാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വില്‍പ്പനയില്‍ വലിയ ഇടിവുണ്ടെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
കോഴിക്കോട്ട് പാളയം ഭാഗത്താണ് പൂക്കടകൾ കൂടുതലുള്ളത്. ഇപ്പോള്‍ കച്ചവടം കുറവാണെങ്കിലും വരും ദിവസങ്ങളിൽ വിപണിയില്‍ ഉണര്‍വുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വില്‍പ്പനക്കാര്‍.
Also read: ടീ ഷർട്ടില്‍ കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ്, മുക്കത്ത് സംഗതി ഹിറ്റായി തുടങ്ങി