കോട്ടയം:പി.സി ജോര്‍ജിനെ സന്ദര്‍ശിച്ച് ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. ഈരാറ്റുപേട്ടയിലെ വസതിയിലാണ് സന്ദര്‍ശനം നടത്തിയത്. ശനിയാഴ്‌ച രാവിലെ തൃശൂരില്‍ നിന്നുമാണ് ബിഷപ് എത്തിയത്.
പി.സി ജോര്‍ജും ഭാര്യ ഉഷ ജോര്‍ജും അദ്ദേഹത്തെ സ്വീകരിച്ചു. കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസിൽ കോടതി കുറ്റവിമുക്തമാക്കിയതിന് പിന്നാലെയാണ് സന്ദര്‍ശനം. തന്നെ പിന്തുണച്ചതിന് നന്ദിയറിയ്‌ക്കുന്നതിന്‍റെ ഭാഗമായാണ് അദ്ദേഹം പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയെ നേരില്‍ കാണാനെത്തിയത്.
ALSO READ:'നടപടിയെടുത്താലും സി.പി.എമ്മിനൊപ്പമുണ്ടാകും'; നയം വ്യക്തമാക്കി എസ് രാജേന്ദ്രന്‍
ഇവിടെ നിന്നും മടങ്ങിയ ഫ്രാങ്കോ, അരുവിത്തുറ പള്ളിയിൽ അഞ്ച് മിനിട്ട് ചെലവഴിച്ചു. പിന്നീട് ഭരണങ്ങാനത്തെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പള്ളി സന്ദർശിച്ചു. ബിഷപ്പിനെതിരെയുള്ള നീക്കം നടത്തിയവര്‍ ബ്ളാക് മാസിന്‍റെ ആളുകളെന്ന് പി.സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
ബിഷപ്പിനെ മോശക്കാരനാക്കി ക്രിസ്‌ത്യന്‍ മതവിഭാഗത്തെ തകർക്കുകയായിരുന്നു ലക്ഷ്യം. എസ്.പി ഹരിശങ്കർ ജഡ്‌ജിയെ അപമാനിക്കുന്ന വിധത്തിലുള്ള പ്രസ്‌താവന നടത്തി. എസ്.പിയ്‌ക്ക് എന്താണിത്ര ആവേശം. പൊലീസുകാർ മഠത്തിൽ കാട്ടിയ പേക്കുത്തുകൾ വാർത്ത സമ്മേളനം നടത്തി വിശദമാക്കുമെന്നും അദ്ദേഹം പറഞ്ഞു.